'ആദ്യം അവര്‍ക്കെതിരേ ഞങ്ങള്‍ക്കായിരുന്നു ആധിപത്യം'; ഏഷ്യാ കപ്പ് തോല്‍വിയില്‍ ബാബര്‍

ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയോട് തോറ്റതെന്നതിനോട് പ്രതികരിച്ച് പാക് നായകന്‍ ബാബര്‍ അസം. കളിയില്‍ മോശം ഫീള്‍ഡിംഗിലൂടെയും മറ്റും അമിതമായി വഴങ്ങിയ റണ്‍സ് തിരിച്ചടിയായതായി ചൂണ്ടിക്കാട്ടിയ ബാബര്‍ ലങ്കയുടെ മികച്ച പ്രകടനത്തെ അഭിനന്ദിക്കാനും മറന്നില്ല.

‘ഗംഭീര ക്രിക്കറ്റ് കാഴ്ചവെച്ചതിന് ശ്രീലങ്കയ്ക്ക് അഭിനന്ദനം. ആദ്യ എട്ടോവറില്‍ അവര്‍ക്കെതിരേ ഞങ്ങള്‍ക്കായിരുന്നു ആധിപത്യം. എന്നാല്‍ രാജപക്സെ പടുത്തുയര്‍ത്തിയ കൂട്ടുകെട്ടുകള്‍ വളരെ മികച്ചതായിരുന്നു. ദുബായില്‍ കളിക്കുകയെന്നത് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണ്. ഞങ്ങള്‍ക്ക് കരുത്തിനനുസരിച്ച് ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല. നന്നായിയാണ് തുടങ്ങിയത്.’

‘എന്നാല്‍ അധികമായി വഴങ്ങിയ 20-25 റണ്‍സും ഫിനിഷ് ചെയ്യാന്‍ സാധിക്കാതെ പോയതും തിരിച്ചടിയായി. എന്നാല്‍ ഈ തോല്‍വിയിലും ഞങ്ങള്‍ക്ക് പോസിറ്റീവായി നിരവധി കാര്യങ്ങളുണ്ട്. ഫൈനലില്‍ ഫീല്‍ഡിങ് നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല. എന്നാല്‍ റിസ്വാന്‍, നസീം, നവാസ് എന്നിവര്‍ വലിയ പോസിറ്റീവായി മാറി. ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാവും. എന്നാല്‍ പിഴവുകള്‍ പരമാവധി കുറക്കുക എന്നതിലാണ് കാര്യം’ ബാബര്‍ പറഞ്ഞു.

Read more

ഫൈനലില്‍ പാകിസ്ഥാനെ 23 റണ്‍സിനു തോല്‍പിച്ചാണ് ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റില്‍ ലങ്കയുടെ കിരീടധാരണം. ആദ്യം ബാറ്റു ചെയ്ത് 170 റണ്‍സ് നേടിയ ലങ്ക പിന്നീട് പാകിസ്ഥാനെ 147 റണ്‍സിനു പുറത്താക്കി. മത്സരത്തില്‍ 47 പന്തില്‍ പുറത്താകാതെ 71 റണ്‍സ് നേടിയ ഭാനുക രാജപക്‌സയുടെ പ്രകടനം ലങ്കന്‍ വിജയത്തില്‍ നിര്‍ണായകമായി. സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ 6ന് 170. പാക്കിസ്ഥാന്‍ 20 ഓവറില്‍ 147ന് ഓള്‍ഔട്ട്.