Asia Cup 2025: ഫൈനലിൽ പാകിസ്ഥാനെ വീഴ്ത്താൻ ഈ ടീം പോരാ; നിർണായകമായേക്കാവുന്ന ഒരു മാറ്റം നിർദ്ദേശിച്ച് ഇർഫാൻ പത്താൻ

ഞായറാഴ്ച പാകിസ്ഥാനെതിരായ ഫൈനലിൽ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം അർഷ്ദീപ് സിം​ഗിനെയും കളിപ്പിക്കണമെന്ന് ഇന്ത്യൻ മുൻ പേസർ ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടു. ടി20 ഐ ഫോർമാറ്റിൽ ഏറ്റവും വേഗത്തിൽ 100 ​​വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമാണ് അർഷ്ദീപ് സിംഗ്. എന്നിരുന്നാലും, ഇപ്പോൾ നടക്കുന്ന ഏഷ്യാ കപ്പ് 2025 ടീമിൽ അദ്ദേഹത്തിന് ഇടം ലഭിച്ചിട്ടില്ല.

ഒരു പേസറും (ജസ്പ്രീത് ബുംറ) മൂന്ന് സ്പിന്നർമാരുമുള്ള ഒരു കോമ്പിനേഷനുമായിട്ടാണ് ഇന്ത്യ കളിക്കുന്നത്. അഞ്ചാമത്തെ ബോളറുടെ റോളിൽ ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും എത്തുന്നു. എന്നാൽ ഇന്നിംഗ്സിന്റെ അവസാന ഓവറുകളിൽ ഇരു സീമർമാർക്കും ഇരു അറ്റത്തുനിന്നും തുടർച്ചയായി യോർക്കറുകൾ എറിയാൻ കഴിയുമെന്നതിനാൽ, ബുംറയ്‌ക്കൊപ്പം അർഷ്ദീപ് സിം​ഗിനെ കളിപ്പിക്കണമെന്ന് ഇർഫാൻ പത്താൻ വാദിക്കുന്നു.

അര്‍ഷ്ദീപ് സിം​ഗ് ശരിക്കും ഐസ് പോലെയാണ്. സമ്മര്‍ദ്ദം വരുമ്പോള്‍ അവന്‍ ബോള്‍ ആവശ്യപ്പെടുകയും പന്തെറിയുകയും ചെയ്യും. അവസാന ഓവുകളില്‍ യോര്‍ക്കറുകളെറിയാന്‍ അവന്‍ റെഡിയാണ്. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം കളിക്കുകയാണെങ്കില്‍ രണ്ടു പേരും മാറി മാറി യോര്‍ക്കറുകളെറിയും. അത്രയും കഴിവുറ്റ ബോളറാണ് അര്‍ഷ്ദീപ്.

ഇതൊരു പുതിയ കാര്യമല്ല. അവന്‍ നമ്മുടെ പ്ലെയിങ് ഇലവനില്‍ വേണമെന്നു ഞാന്‍ ആദ്യ ദിവസം മുതല്‍ തന്നെ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണ്. ചിലപ്പോള്‍ രണ്ടു എന്‍ഡുകളില്‍ നിന്നും യോര്‍ക്കറുകളെറിയേണ്ട സാഹചര്യം ടീമിനു ആവശ്യമായി വരും. ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോര്‍ മല്‍സരം അവസാനം വരെ നീണ്ടു.

Read more

പക്ഷെ നമുക്കു നീളമേറിയ ബാറ്റിം​ഗ് ലൈനപ്പ് വേണമെന്നാണ് ഇന്ത്യന്‍ ടീം ചിന്തിക്കുന്നത്. അതുകൊണ്ടാണ് ഓള്‍റൗണ്ടറായ ശിവം ദുബെയെ കളിപ്പിക്കുന്നത്. അവന്‍ ഇലവനിലുള്ളതു കെണ്ടാണ് അര്‍ഷ്ദീപിനു ഇടം ലഭിക്കാതെ പോവുന്നത്. അര്‍ഷ്ദീപ് എല്ലായ്‌പ്പോഴും പ്ലെയിങ് ഇലവനില്‍ ആവശ്യമാണ്- ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.