ആരെയും വിലകുറച്ച് കാണരുത്; ബ്രാത്വെയ്റ്റുമാരും, തെവാട്ടിയമാരും ആവര്‍ത്തിച്ചു പറഞ്ഞു പഠിപ്പിച്ച പാഠം നമ്മള്‍ മറന്നു തുടങ്ങുമ്പോള്‍ പച്ചപ്പുൽമൈതാനങ്ങളില്‍ റിങ്കു സിംഗുമാര്‍ അവതരിക്കുന്നു

യാഷ് ദയാല്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ഉമേഷ് യാദവ് സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് റിങ്കു സിങ്ങിന് കൈമാറുമ്പോള്‍, ഒരു നിമിഷത്തെയ്ക്ക് ക്യാമറ GT യുടെ താല്കാലിക ക്യാപ്റ്റന്‍ റഷിദ് ഖാനെ ഫോക്കസ് ചെയ്തു.

‘വാട്ട് എ സ്റ്റാര്‍ട്ട് ഫോര്‍ ദി ചാമ്പ്യന്‍സ്, പ്ലെയിങ് ത്രീ, വിന്നിംഗ് ത്രീ’ കളി തീരുമുന്‌പേ കമന്ററി ബോക്‌സില്‍ GT ക്ക് മൂന്നാമത്തെ വിജയവും ഉറപ്പിക്കപ്പെട്ടിരുന്നു. തൊട്ടടുത്ത പന്ത് റിങ്കു സിക്‌സെര്‍ പറത്തിയപ്പോഴും, ‘താമസിച്ചു പോയിരിക്കുന്നു, ഇത് തോല്‍ക്കാന്‍ പോകുന്ന മത്സരത്തിലെ പ്രകടനമാത്രമാണെല്ലോ ‘ എന്ന് കമന്ററി ബോക്‌സില്‍ നിന്നുമുള്ള തീര്‍പ്പുകല്‍പ്പിക്കല്‍.

ബാങ്ങ്, ബാങ്ങ്, ബാങ്ങ്.. അടുത്ത നാല് ബോളുകള്‍ കൂടി ബൗണ്ടറി ലൈനുമുകളിലൂടെ പറത്തിക്കൊണ്ട് റിങ്കു അസാധ്യമായത് നേടിയെടുക്കുമ്പോള്‍ പറഞ്ഞത് തിരിച്ചെടുക്കാനാവാതെ സ്ത്ബ്ധമായി പോവുകയാണ് കമന്ററി ബോക്‌സ്.

‘Dont under estimate anyone.. ബ്രാത്വെയ്റ്റുമാരും, തെവാട്ടിയമാരും ആവര്‍ത്തിച്ചുyash  പറഞ്ഞു പഠിപ്പിച്ച ആ വലിയ പാഠം നമ്മള്‍ മറന്നു തുടങ്ങുമ്പോള്‍ പച്ചപുല്‍മൈതാനങ്ങളില്‍ ശൂന്യതയില്‍ നിന്നും റിങ്കു സിങ്ങുമാര്‍ അവതരിക്കുന്നു.

‘Shall I remind you something. A cricket match is not finished until the the last ball is bowled.”

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍