സ്വന്തം വീട്ടിൽ നിന്ന് എട്ടിന്റെ പണി , തലയിൽ കൈവെച്ച് ആഫ്രിക്കൻ ആരാധകർ; ഇത് പ്രതീക്ഷിച്ചില്ല

ടി20 ലോകകപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്തായത് വലിയ വാർത്ത ആയിരുന്നു . നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നെതര്‍ലാന്‍ഡ്‌സ് തോൽപ്പിച്ചതോടെ ക്രിക്കറ്റ് ലോകത്ത് ഇന്നത്തെ താരങ്ങളായി ഈ കുഞ്ഞ് വലിയ ടീം. 13 റണ്‍സിനാണ് ഓറഞ്ച് ആര്‍മി ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്സ് 4 വിക്കറ്റിന് 158 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 145 ല്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്കൻ മറുപടി എളുപ്പത്തിൽ അവരുടെ ജയത്തിലേക്ക് നയിക്കുമെന്ന്ന് തോന്നിച്ചെങ്കിലും കാര്യങ്ങൾ തുടക്കം മുതൽ കൈവിട്ട പോയി]. ദക്ഷിണാഫ്രിക്കയുടെ അവസാന പ്രതീക്ഷകൾ അവരുടെ ഫോമിലുള്ള ഡേവിഡ് മില്ലറുടെ തോളിൽ ആയിരുന്നു. എന്നാൽ റോലോഫ് വാൻ ഡെർ മെർവെയുടെ എടുത്ത ഒരു തകർപ്പൻ ക്യാച്ച് ഓറഞ്ച് പടയുടെ വിജയത്തിനും സൗത്ത് ആഫ്രിക്കയുടെ നാശത്തിനും കാരണമായി.

37 കാരനായ വാൻ ഡെർ മെർവെ പണ്ട് ഒരു ദക്ഷിണാഫ്രിക്കൻ കളിക്കാരനായിരുന്നു, ഇന്ന് അദ്ദേഹത്തിന്റെ ക്യാച്ച് മത്സരത്തിലെ വഴിത്തിരിവായി എന്നത് ശ്രദ്ധേയമാണ്. വാൻ ഡെർ മെർവെ 2009 മുതൽ 2011 വരെ ദക്ഷിണാഫ്രിക്കയ്‌ക്കായി കളിച്ചു, കൂടാതെ സമയത്തിന് മുമ്പ് 26 മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. എന്നിരുന്നാലും, 2015-ൽ, അദ്ദേഹം ഒരു ഡച്ച് പാസ്‌പോർട്ട് നേടി, 2015 ജൂലൈയിൽ നെതർലാൻഡിനായി അരങ്ങേറ്റം കുറിച്ചു, T20I-കളിൽ രണ്ട് അന്താരാഷ്ട്ര ടീമുകളെ പ്രതിനിധീകരിക്കുന്ന അഞ്ചാമത്തെ ക്രിക്കറ്റ് കളിക്കാരനായി.

ടി20 ലോകകപ്പിൽ വാൻ ഡെർ മെർവെ ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയിരിക്കാം, പക്ഷേ അദ്ദേഹത്തിന്റെ ക്യാച്ചാണ് ഏറ്റവും വലിയ ടേക്ക്‌എവേയായി തുടരുന്നതും ദീർഘകാലം ഓർമ്മിക്കപ്പെടുന്നതുമായി. ഒരു പക്ഷെ ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ക്യാറ്റിച്ചും ഇത് തന്നെ ആയിരിക്കും.

എന്തായാലും സ്സ്വന്തം വീട്ടിൽ നിന്ന് തന്നെ കിട്ടിയ പനിയുടെ ഷോക്കിലാണ് ആഫ്രിക്കൻ ടീം ഇപ്പോൾ.