IPL 2025: രാജസ്ഥാന്‍ കാണിച്ചത് മണ്ടത്തരം, ആ മരവാഴകള്‍ക്ക്‌ അത്രയും കോടി കൊടുക്കേണ്ട കാര്യമില്ല, പകരം ചെയ്യേണ്ടിയിരുന്നത്..., തുറന്നുപറഞ്ഞ് മുന്‍താരം

മുംബൈ ഇന്ത്യന്‍സിനോടേറ്റ തോല്‍വിക്ക് പിന്നാലെ ഐപിഎല്‍ 2025ല്‍ നിന്നും പുറത്തായിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ടീമിന്റെ നേരത്തെയുളള പുറത്താവലിലും ലേലത്തില്‍ നടപ്പിലാക്കിയ തീരുമാനങ്ങളെയും വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അഭിനവ് മുകുന്ദ്. ബാറ്റര്‍മാര്‍ക്കായി കഴിഞ്ഞ ലേലത്തില്‍ വലിയ തുകയാണ് രാജസ്ഥാന്‍ റോയല്‍സ് ചെലവിട്ടത്. 14കാരനായ വൈഭവ് സൂര്യവന്‍ഷിയെ പോലും 1കോടിയിലധികം രൂപ മുടക്കിയാണ് ടീമിലെടുത്തത്.

ബോളിങ് കോമ്പിനേഷനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാഞ്ഞതുകൊണ്ടാണ് ഈ സീസണില്‍ രാജസ്ഥാന് തിരിച്ചടിയുണ്ടായതെന്ന് അഭിനവ് മുകുന്ദ് പറഞ്ഞു. രാജസ്ഥാന്‍ കൂടുതല്‍ തുക മുടക്കിയെടുത്ത നല്ല ബോളര്‍ ആര്‍ച്ചറാണ്. നിര്‍ഭാഗ്യവശാല്‍ അവര്‍ ടീമിലെടുത്ത ഇന്ത്യന്‍ ബോളര്‍മാര്‍ കാര്യമായി തിളങ്ങിയില്ല. കൂടുതല്‍ മത്സരങ്ങളിലും ബെഞ്ചിലായിരുന്ന തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് മുടക്കിയത് 6.75 കോടി രൂപയാണ്. പിന്നെ കൂടുതല്‍ തുക മുടക്കിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നിതീഷ് റാണയും വൈഭവ് സൂര്യവന്‍ഷിയുമാണ്.

എത്ര ചിന്തിച്ചാലും, വൈഭവ് സൂര്യവന്‍ഷിയെ 1.1 കോടി രൂപയ്ക്കും നിതീഷ് റാണയെ 4.2 കോടി രൂപയ്ക്കും ഞാന്‍ വാങ്ങില്ലായിരുന്നു. ആ പണം ഞാന്‍ കുറച്ച് നല്ല ബൗളര്‍മാര്‍ക്കായി ചെലവഴിക്കുമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അവരുടെ ബൗളിംഗ് നോക്കൂ, വലിയ പേരുകള്‍ മറക്കൂ, നിങ്ങള്‍ക്ക് ആവേശ് ഖാന്‍, ചഹല്‍, അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ്മ എന്നിവരെ ലഭിച്ചു, ഇവരായിരുന്നു മുടക്കിയ തുകയ്ക്ക് അനുസരിച്ചുളള അഞ്ച് മികച്ച ബൗളര്‍മാര്‍, അഭിനവ് മുകുന്ദ് കൂട്ടിച്ചേര്‍ത്തു.

Read more