ഇന്ത്യയെ മിതാലി ചതിച്ചു, നിര്‍ണായ മത്സരത്തില്‍ ഭാഗ്യം തുണയ്ക്കണം

വനിതാ ലോക കപ്പിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിന് മുന്നില്‍ 230 റണ്‍സ് വിജയ ലക്ഷ്യം വെച്ച് ഇന്ത്യന്‍ വനിതകള്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടിയ യസ്തിക ഭാട്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

80 പന്തുകള്‍ നേരിട്ട് യസ്തിക 50 റണ്‍സ് നേടി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് യസ്തിക അര്‍ദ്ധ ശതകം നേടുന്നത്. ഓപ്പണര്‍മാരായ സ്മൃതി മന്ധാന (30), ഷഫാലി വര്‍മ (42), പൂജ വസ്ത്രാകര്‍ (30*), റിച്ച ഘോഷ് (26) എന്നിവരും തിളങ്ങി.

ക്യാപ്റ്റന്‍ മിതാലി രാജ് ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഹര്‍മന്‍പ്രീതി കൗറിന് 14 റണ്‍സെടുക്കാനെ ആയുള്ളു. ബംഗ്ലാദേശിനായി റിതു മോനി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നഹിത അക്തര്‍ രണ്ട് വിക്കറ്റുകളും ജഹ്നാര അലം ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിംഗില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് പതറി നില്‍ക്കുകയാണ്. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ അവര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 17 എന്ന നിലയിലാണ്.