കോംഗോയിൽ 900 ലധികം എബോള കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന

കോംഗോയിൽ ഇതുവരെ 900 ലധികം സംശയാസ്പദമായ എബോള കേസുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ (ഡബ്ല്യുഎച്ച്ഒ) ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഇതിൽ 101 സ്ഥിരീകരിച്ച കേസുകളും ഉൾപ്പെടുന്നു. നിലവിലുള്ള അരക്ഷിതാവസ്ഥയും ഭയവും സമൂഹങ്ങൾക്കുള്ളിൽ അവിശ്വാസം വളർത്തുന്നുണ്ടെനും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറ്റൂരിയിലുടനീളം ലോകാരോഗ്യ സംഘടനയും മാനുഷിക ആരോഗ്യ പങ്കാളികളും സാന്നിധ്യം നിലനിർത്തുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ പറഞ്ഞു. എത്തിച്ചേരാൻ ഏറ്റവും പ്രയാസമുള്ളതും സുരക്ഷിതമല്ലാത്തതുമായ ചില പ്രദേശങ്ങൾ ഉൾപ്പെടെ സമൂഹങ്ങൾ എബോളയുടെ ഭീഷണി മാത്രമല്ല, വൈവിധ്യമാർന്ന രോഗങ്ങളും നേരിടുന്നുവെന്ന് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

എബോള വൈറസിന്റെ ‘ബുന്ദിബുഗ്യോ’ വകഭേദം മൂലമാണ് ഈ രോഗം പടരുന്നത്. നിലവിൽ ഇതിനെതിരെ അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ല. കടുത്ത പനി, രക്തസ്രാവം, തളർച്ച, പേശി വേദന എന്നിവയാണ് എബോള രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ. രോഗബാധിതരുടെ ശരീരസ്രവങ്ങളിലൂടെയാണ് വൈറസ് പടരുന്നത്.

Read more