ഇറാൻ ഖത്തറിന് നേരെ ആക്രമണങ്ങൾ തുടരുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടമായ ഇറാന്റെ ‘സൗത്ത് പാഴ്സ്’പൂർണ്ണമായും തകർക്കുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ മേഖല ലക്ഷ്യം വെക്കുമെന്ന ട്രംപിന്റെ പ്രസ്താവന പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
ഇറാനിലെ സൗത്ത് പാഴ്സ് വാതകപ്പാടത്തിന് നേരെ ഇനി ഇസ്രയേൽ ആക്രമണം നടത്തില്ലെന്ന് ട്രംപ് അറിയിച്ചു. എന്നാൽ ഖത്തറിന് നേരെ ആക്രമണം തുടർന്നാൽ കനത്ത പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം ഇറാന്റെ സൗത്ത് പാഴ്സ് മേഖലയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നു എന്നും ട്രംപ് പറഞ്ഞു.







