ഹോർമുസ് അടച്ചുള്ള ഇറാന്റെ ഭീഷണിക്ക് യുഎസ് വഴങ്ങുമെന്ന് കരുതേണ്ട; ഇറാന് മുന്നറിയിപ്പ് നല്‍കി ട്രംപ്

ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിനെ തള്ളി അമേരിക്ക. ഹോർമുസ് അടയ്ക്കാനുള്ള ഇറാന്റെ നീക്കം യുഎസിനെ ബ്ലാക്ക്മെയിൽ ചെയ്യാനുള്ള ശ്രമമാണ്. ആ ഭീഷണിക്ക് യുഎസ് വഴങ്ങുമെന്ന് കരുതേണ്ടെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാന്റേത് സമ്മർദ്ദതന്ത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇറാൻ റവല്യൂഷനറി ഗാർഡ് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിടാൻ തീരുമാനിച്ചത്. അമേരിക്ക വെടിനിർത്തൽ വ്യവസ്ഥകൾ ലംഘിച്ചെന്നും ഇറാനിയൻ കപ്പലുകൾക്കും തുറമുഖങ്ങൾക്കും നേരെയുള്ള നാവിക ഉപരോധം പിൻവലിച്ചില്ലെന്നും റവല്യൂഷനറി ഗാർഡ്സ് പ്രസ്താവനയിൽ പറഞ്ഞു.

പശ്ചിമേഷ്യയിൽ നങ്കൂരമിട്ടിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് കപ്പലുകൾ യാത്ര തുടരരുതെന്ന് റവല്യൂഷനറി ഗാർഡ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിനെ സമീപിച്ചാൽ ശത്രുവുമായി സഹകരിക്കുന്നതായി കണക്കാക്കുമെന്നും നിയമം ലംഘിക്കുന്ന കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്നും ഇറാൻ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.