'ഞാന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ 3.5 കോടി ജനങ്ങള്‍ കൊല്ലപ്പെട്ടേനെ'; ഓപ്പറേഷന്‍ സിന്ദൂറില്‍ മധ്യസ്ഥതയ്ക്കായി ഇടപെട്ടെന്ന് വീണ്ടും ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തിലിനായി മധ്യസ്ഥവഹിച്ചുവെന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ 3.5 കോടി പേര്‍ മരിക്കുമായിരുന്നെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. താന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ 3.5 കോടി പേര്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്നോട് പറഞ്ഞുവെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. യുഎസ് കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ട്രംപിന്റെ അവകാശവാദം.

യുഎസ് കോണ്‍ഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്യവെ താന്‍ തടത്തിയ കാര്യങ്ങള്‍ പുകഴ്ത്തി പറയവേയാണ് ലോകസഭകളില്‍ നിരന്തരം ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പച്ചത് താനാണെന്ന് ആവര്‍ത്തിക്കുന്നത് ട്രംപ് തുടര്‍ന്നതാ.

എന്റെ ഭരണത്തിലെ ആദ്യ പത്തു മാസത്തിനുള്ളില്‍ 8 യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. പാകിസ്ഥാനും ഇന്ത്യയുമായി ആണവയുദ്ധം ഉണ്ടാകുമായിരുന്നു. ഞാന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ 35 മില്യന്‍ ജനങ്ങള്‍ കൊല്ലപ്പെടുമായിരുന്നു.

താന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ 35 ദശലക്ഷം പേര്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്നോട് പറഞ്ഞുവെന്ന് ട്രംപ് യുഎസ് കോണ്‍ഗ്രസില്‍ അവകാശപ്പെട്ടു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണങ്ങളില്‍ നിരവധി ഭീകരരെ വധിക്കുകയും ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തുകയായിരുന്നു. ഇത് തന്റെ ഇടപെടലില്‍ ആയിരുന്നുവെന്നാണ് ട്രംപ് നിരന്തരം ആവശ്യപ്പെടുന്നത്. എന്നാല്‍ ശക്തമായി ഇത് തള്ളിപ്പറയാന്‍ നരേന്ദ്ര മോദിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

Read more

ഇറാന്‍ തീവ്രവാദത്തിന്റെ ഒന്നാം നമ്പര്‍ സ്‌പോണ്‍സറാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഡിസംബര്‍ 25ന് ഇറാനില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചശേഷം 32,000 പേരാണു കൊല്ലപ്പെട്ടത്. ആണവായുധം ഉണ്ടാക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയില്‍ ഇറാന്‍യുഎസ് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. മേഖലയിലേക്ക് യുഎസ് കൂടുതല്‍ സൈന്യത്തെ അയയ്ക്കുകയാണ്.