പോരാട്ടം സ്വാതന്ത്ര്യത്തിനും നിലനില്‍പ്പിനും വേണ്ടി; ഉക്രൈനെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് സെലന്‍സ്‌കി

ഉക്രൈനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രസിഡന്‍് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. ഉക്രൈന്റെ പോരാട്ടം സ്വാതന്ത്ര്യത്തിനും നിലനില്‍പ്പിനും വേണ്ടിയാണെന്ന് സെലന്‍സ്‌കി പറഞ്ഞു. ഓണ്‍ലൈനില്‍ യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉക്രൈന്‍ ശക്തരാണ് ആര്‍ക്കും തങ്ങളെ തകര്‍ക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ സംരക്ഷണത്തിവായി ഉക്രൈന്‍ പട്ടാളക്കാര്‍ കനത്ത വില നല്‍കുന്നു. ഉക്രൈന്‍ ജനത ഒന്നടങ്കം പോരാട്ടത്തിലാണ് ഇതിനെ തങ്ങള്‍ അതിജീവിക്കും. യൂറോപ്യന്‍മാര്‍ കരുത്തരും ശക്തരുമാണ് എന്ന് തങ്ങള്‍ തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തുടങ്ങിവെച്ച യുദ്ധത്തില്‍ രാജ്യത്തിന്റെ സംരക്ഷണത്തിനായി ഉക്രൈന്‍ പട്ടാളക്കാര്‍ കനത്ത വില നല്‍കുന്നു. ഉക്രൈന്‍ ജനത ഒന്നടങ്കം പോരാട്ടത്തിലാണ് ഇതിനെ തങ്ങള്‍ അതിജീവിക്കും എന്നും സെലന്‍സ്‌കി പറഞ്ഞു.

Read more

പോരാട്ടത്തില്‍ ഉക്രൈന്‍ ഒറ്റയ്ക്കാണ്. യൂറോപ്യന്‍ യൂണിയന്‍ തങ്ങള്‍ക്കൊപ്പമാണ് എന്ന് തെളിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യൂറോപ്യന്‍ യൂണിയനില്‍ അംഗമായ മറ്റ് രാജ്യങ്ങളെ പോലെയാകാനാണ് ഉക്രൈന്‍ ആഗ്രഹിക്കുന്നത് എന്നും പ്രസിഡന്റ് വ്യക്തമാക്കി.