ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും അതീവ ഗുരുതരാവസ്ഥയില്‍; പ്രസ്താവന പുറത്തിറക്കി വത്തിക്കാന്‍; സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ജപമാല സമര്‍പ്പണം ആരംഭിച്ചു

ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി ഇന്ന് പുലര്‍ച്ചയോടെ വീണ്ടും അതീവ ഗുരുതരാവസ്ഥയിലായെന്ന് വത്തിക്കാന്‍. രണ്ട് തവണ ശ്വാസ തടസമുണ്ടായെന്നും കടുത്ത അണുബാധയും കഫകെട്ടും അനുഭവപ്പെടുന്നുണ്ടെന്നും വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മാര്‍പാപ്പയുടെ രോഗമുക്തിക്കായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ജപമാല സമര്‍പ്പണം ആരംഭിച്ചു.

സാധ്യമായ എല്ലാ പരിചരണവും നല്‍കുന്നുണ്ടെന്നും നിലവില്‍ പോപ്പിന് കൃത്രിമ ശ്വാസം നല്‍കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ന്യുമോണിയ ബാധ ഗുരുതരമായതിനെ തുടര്‍ന്ന് ഫെബ്രുവരി 14നാണ് മാര്‍പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read more

ശ്വാസ തടസം ഇല്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം വെന്റിലേറ്റര്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇന്നു പുലര്‍ച്ചയോടെ വീണ്ടും വെന്റിലേറ്റര്‍ സഹായം തേടുകയായിരുന്നു.