പോളണ്ടിലേക്ക് മിസൈല്‍ തൊടുത്ത് റഷ്യ; രണ്ടുപേര്‍ കൊല്ലപ്പെട്ടു, സൈന്യത്തോട് സജ്ജമാകാന്‍ നിര്‍ദ്ദേശം

പോളണ്ട് അതിര്‍ത്തിയില്‍ റഷ്യന്‍ മിസൈല്‍ പതിച്ചു. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഉക്രൈ്ന്‍ പോളണ്ട് അതിര്‍ത്തിയിലാണ് മിസൈല്‍ പതിച്ചത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആരോപണം തള്ളി.

ബോധപൂര്‍വമായ പ്രകോപനമാണ് നടക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്ന്‍-പോളണ്ട് അതിര്‍ത്തിയില്‍ ആക്രമണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും റഷ്യ അറിയിച്ചു.

റഷ്യന്‍ മിസൈലുകളാണ് പോളണ്ടില്‍ പതിച്ചതെന്ന് മുതിര്‍ന്ന യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സംങവത്തിന് പിന്നാലെ നാറ്റോ അടിയന്തരയോഗം വിളിച്ചു. പോളണ്ട് പ്രസിഡന്റ് ബൈഡനുമായി ചര്‍ച്ച നടത്തി. സൈന്യത്തോട് സജ്ജമാകാന്‍ പോളണ്ട് ഭരണകൂടം നിര്‍ദേശിച്ചു.