യേശുവിനെ കാണാൻ കാട്ടിനുള്ളിൽ കൂട്ട ഉപവാസവും പ്രാർത്ഥനയും; പട്ടിണികിടന്ന് മരിച്ചത് നാലുപേർ

ഇന്ന് മനുഷ്യരെ കബളിപ്പിക്കാൻ ഏറ്റവും നല്ല വഴികളിലൊന്നാണ് വിശ്വാസം. അത് മതവിശ്വാസമാണെങ്കിൽ കൂടുതൽ ഫലം ചെയ്യും. പുണ്യം കിട്ടുവാനും, കാര്യസാദ്ധ്യത്തിനുമായി എന്തിനും തയ്യാറാകുന്ന മനുഷ്യരാണ് ഭൂരിഭാഗവും.അവരെ പറ്റിക്കാൻ വളരെ എളുപ്പവുമാണ്.എന്നാൽ ചില ആചാര പരീക്ഷണങ്ങൾ ജീവന് വരെ അപത്താണ്.അത്തരത്തിൽ വിശ്വാസം ദുരന്തത്തിൽ കലാശിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

കെനിയയിലെ മ​ഗരിനിയിൽ ഷാകഹോല ​ഗ്രാമത്തിലാണ് ലോകത്തെ നടുക്കിയ സംഭവം നടന്നത്. യേശുവിനെ കാണാൻ എന്നും പറഞ്ഞ് കാട്ടിൽ പോയി പട്ടിണി കിടന്ന് നാലുപേരാണ് മരിച്ചത്. ഒരു പാസ്റ്ററുടെ നിർദേശത്തെ തുടർന്നാണ് 15 പേർ കാട്ടിനകത്ത് പട്ടിണികിടക്കാൻ പുറപ്പെട്ടത്. യേശുവിനെ കാണണമെങ്കിൽ ദിവസങ്ങളോളം ഭക്ഷണമോ വെള്ളമോ കൂടാതെ കഴിയണം എന്നായിരുന്നു ഉപദേശം. ഇതേ തുടർന്ന് സംഘം കാട്ടിൽ ഭക്ഷണമോ വെള്ളമോ കഴിക്കാതെ 15 പേരും വനത്തിൽ പ്രാർത്ഥനയും ഉപവാസവുമായി കഴിയുകയായിരുന്നു. പിന്നീട് പൊലീസെത്തി അവശരായ ആളുകളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ 11 പേരുടെ ജീവൻ രക്ഷിക്കുവാനേ കഴിഞ്ഞുള്ളു. 4 പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിന്റെ നേതാവ് പോൾ മാക്കാൻസി ന്തേം​ഗേ എന്ന മകെൻസി നെൻ​ഗെ സംഘത്തെ ബ്രെയിൻവാഷ് ചെയ്യുകയായിരുന്നു. കൂടുതൽ വേ​ഗത്തിൽ സ്വർ​ഗത്തിൽ പ്രവേശിക്കുന്നതിനും യേശുവിനെ കാണുന്നതിനും വേണ്ടി പട്ടിണി കിടക്കാൻ ഇയാൾ അനുയായികളെ ഉപദേശിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
നേരത്തെ തന്നെ രണ്ട് കുട്ടികളുടെ മരണത്തിന് ഉത്തരവാദിയായ പാസ്റ്റർ ഇപ്പോൾ ജാമ്യത്തിലാണ്. അന്ന് ആ കുട്ടികളുടെ മാതാപിതാക്കളോട് ഇയാൾ പറഞ്ഞത് മരണം ഈ കുട്ടികളെ ഹീറോ ആക്കും എന്നായിരുന്നു.

Read more

ആളുകളെ കണ്ടെത്തിയ സ്ഥലത്ത്  കുഴിമാടങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണ് പൊലീസ്. ഇത്തരം കൾട്ടിന്റെ ഭാ​ഗമായവരുടെ മൃതദേഹങ്ങൾ ഇവിടെ അടക്കം ചെയ്തിട്ടുണ്ടോ എന്നാണ് അധികൃതരുടെ സംശയം.