കോവിഡിനെ പ്രതിരോധിക്കാൻ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നതു മൂലം മരണം കൂടുകയാണെന്ന് റിപ്പോർട്ട്. കൃത്യമായ ഗവേഷണ പദ്ധതികളില്ലാതെ കോവിഡ്-19 രോഗികള്‍ക്ക് ഈ മരുന്ന് നല്‍കരുതെന്നാണ് ശാസ്തജ്ഞര്‍ വ്യക്തമാക്കിയിട്ടുള്ളത്. പുതിയ പഠനങ്ങളെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ ആണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൈഡ്രോക്‌സിക്ലോറോക്വിനും അതിന്റെ പഴയ രൂപമായ ക്ലോറോക്വിനും യാതൊരു ക്ലിനിക്കല്‍ ട്രയലുമില്ലാതെ ആറ് ഭൂഖണ്ഡങ്ങളില്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് നടത്തിയ പഠനമാണ് റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുള്ളത്.
കോവിഡിനെ പ്രതിരോധിക്കാൻ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ സ്ഥിരമായി കഴിക്കാറുണ്ടെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. മലേറിയയ്ക്കുള്ള മരുന്നിന് കോവിഡ് പ്രതിരോധം സാധ്യമാകുമെന്ന പ്രചരണത്തെ തുടര്‍ന്ന് വലിയ തോതിലാണ് ഇതിനുളള ആവശ്യം വര്‍ധിച്ചതെന്ന് ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലിന്റെ ഓണ്‍ലൈന്‍ ലേഖനത്തില്‍ ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇത് രോഗം ഭേദഗമാക്കുമെന്ന തെളിവുകളില്ലാതെയാണ് ഡോക്ടര്‍മാര്‍ ഈ മരുന്ന് ശുപാര്‍ശ ചെയ്യുന്നത്. ഈ മരുന്ന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ മലേറിയ ചികിത്സിക്കാന്‍ ദശകങ്ങളായി ഉപയോഗിക്കുന്നതായതു കൊണ്ട് കുഴപ്പമൊന്നും വരില്ല എന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നതെന്നും പഠനം പറയുന്നു.
ഫ്രഞ്ച് ഡോക്ടര്‍ ദിദിയെര്‍ റൗള്‍ട്ട് തന്റെ കോവിഡ് രോഗികളെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിച്ച് രോഗമുക്തി വരുത്തിയതെന്ന് അവകാശപ്പെട്ടതു മുതല്‍ ഈ മരുന്നിന് ലോകവ്യാപകമായി വലിയ ആവശ്യമാണ് ഉയര്‍ന്നത്. ഇതിനു പിന്നാലെയാണ് ഈ മരുന്ന് രോഗവിമുക്തി ഉണ്ടാക്കുമെന്ന അവകാശവാദവുമായി ട്രംപും രംഗത്തെത്തിയത്.