അമേരിക്കൻ വാർത്ത മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റിന്റെ ഉടമയായ ജെഫ് ബെസോസ് ബുധനാഴ്ച പത്രത്തിന്റെ അഭിപ്രായ വിഭാഗത്തിൽ ഒരു “പ്രധാനമായ മാറ്റം” പ്രഖ്യാപിച്ചു. ഇനി മുതൽ പത്രത്തിന്റെ എഡിറ്റോറിയൽ പേജ് വിമർശനങ്ങൾ തുടരേണ്ടതില്ല എന്നാണ് പുതിയ തീരുമാനം. നയത്തിലെ ഈ മാറ്റം വാഷിംഗ്ടൺ പോസ്റ്റിന്റെ പാരമ്പര്യത്തിൽ നിന്നുള്ള ഒരു നാടകീയമായ വേർപിരിയലിനെ അടയാളപ്പെടുത്തുന്നു.
പ്രസിദ്ധീകരണ സംഘത്തെ അഭിസംബോധന ചെയ്ത ഒരു കുറിപ്പിൽ, വിവിധ വിഷയങ്ങൾ പര്യവേക്ഷണം ചെയ്യുന്നത് തുടരുമെങ്കിലും, എഡിറ്റോറിയൽ പേജ് വിമർശനങ്ങൾക്ക് ഇനി അഭിപ്രായ പേജുകളിൽ സ്ഥാനം ലഭിക്കില്ലെന്ന് ബെസോസ് വ്യക്തമാക്കി.
“ഞങ്ങളുടെ അഭിപ്രായ പേജുകളിൽ വരുന്ന ഒരു മാറ്റത്തെക്കുറിച്ച് നിങ്ങളെ അറിയിക്കാനാണ് ഞാൻ എഴുതുന്നത്. വ്യക്തിസ്വാതന്ത്ര്യവും സ്വതന്ത്ര വിപണിയും എന്ന രണ്ട് തൂണുകളെ പിന്തുണച്ചും പ്രതിരോധിച്ചും ഞങ്ങൾ എല്ലാ ദിവസവും എഴുതാൻ പോകുന്നു. തീർച്ചയായും ഞങ്ങൾ മറ്റ് വിഷയങ്ങളും ഉൾപ്പെടുത്തും, പക്ഷേ ആ തൂണുകളെ എതിർക്കുന്ന കാഴ്ചപ്പാടുകൾ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കും” ബെസോസ് X-ൽ പങ്കിട്ട സന്ദേശത്തിൽ പറഞ്ഞു.
Read more
എന്നാൽ ഈ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് എഡിറ്റോറിയൽ പേജ് എഡിറ്റർ ഡേവിഡ് ഷിപ്ലി രാജിവെച്ചു. വാഷിങ്ടൺ പോസ്റ്റ് ഒപീനിയൻ സ്റ്റാഫിന് അയച്ച വിടവാങ്ങൽ കുറിപ്പിൽ, വാഷിംഗ്‌ടൺ പോസ്റ്റിലെ തന്റെ സമയത്തിന് നന്ദി രേഖപ്പെടുത്തുകയും ശക്തവും നൂതനവുമായ പത്രപ്രവർത്തനത്തോടുള്ള സഹപ്രവർത്തകരുടെ സമർപ്പണത്തെ പ്രശംസിക്കുകയും ചെയ്തു.