അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ. ചൊവ്വാഴ്ചയ്ക്കുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാനിയൻ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി സമാനമായി തന്നെ തിരിച്ചടിക്കുമെന്നാണ് ഇറാൻ മറുപടി നൽകിയിരിക്കുന്നത്.
അതേസമയം ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിന്റെ ഹെയ്ഫയിലുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാലുപേരെ കാണാതായെന്നും ഇസ്രയേൽ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ വീണ്ടും തുടരുകയാണ്. കുവൈറ്റിലെ വൈദ്യുത നിലയങ്ങൾ, ജലശുദ്ധീകരണ ശാലകൾ, എണ്ണപാടങ്ങൾ എന്നിവിടങ്ങളിൽ ആക്രമണങ്ങൾ നടന്നപ്പോൾ ബഹറൈയ്‌നിലെ എണ്ണ പാടവും ആക്രമിക്കപ്പെട്ടിട്ടുണ്ട്.
Read more
അതിനിടെ ഇറാന്റെ ഖുർദിഷ് പ്രദേശത്തെ സുലൈമാനിയ നഗരത്തിൽ ഡ്രോൺ ആക്രമണം തുടരുകയാണ്. അതേസമയം ഇസ്രയേലും അമേരിക്കയും ഇനി ആക്രമണങ്ങൾ കടുപ്പിക്കാനാണ് തീരുമാനങ്ങളെങ്കിൽ അന്താരാഷ്ട്ര വ്യാപാരത്തെയും ആഗോള ഊർജ പ്രവാഹത്തെയും ബാധിക്കുമെന്നാണ് മോജ്തബ ഖമനയിയുടെ ഉപദേശകനായ അലി അക്ബർ വെലായത്തിയുടെ മുന്നറിയിപ്പ്.







