ഡൊണാള്‍ഡ് ട്രംപ് ബലാത്സംഗം ചെയ്തു; ഗുരുതര ആരോപണവുമായി മാധ്യമ പ്രവര്‍ത്തക

യു.എസ് മുന്‍ പ്രസിഡന്റായ ഡോണാള്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ.ജീന്‍ കരോള്‍. ട്രംപ് ബലാത്സംഗം ചെയ്തുവെന്നും തന്നെ അപമാനിച്ചെന്നും ജീന്‍ കരോള്‍ കോടതിയില്‍ വെളിപ്പെടുത്തി. വിചാരണ വേളയിലാണ് ജീന്‍ കരോള്‍ മാന്‍ ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

30 വര്‍ഷം മുമ്പ് മാന്‍ ഹട്ടിലെ ബെര്‍ഗ്ഡോര്‍ഫ് ഗുഡ്മാന്‍ അപ്പാര്‍ട്ട് മെന്റ് സ്റ്റോറില്‍ വെച്ച് ട്രംപ് ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. ഡ്രസിങ് റൂമില്‍ വെച്ച് കടന്നുപിടിക്കുകയും പുറത്തുപറഞ്ഞാല്‍ അപകടപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നാണ് ഇക്കാര്യം ആരോടും പറയാതിരുന്നതെന്നും കരോള്‍ വ്യക്തമാക്കി. 79 കാരിയ ജീന്‍ കരോള്‍ എല്ലെ മാഗസിന്റെ അഡൈ്വസ് കോളമിസ്റ്റായിരുന്നു.

1996 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2019ലാണ് കാരല്‍ ആദ്യമായി ട്രംപിനെതിരെ മാനനഷ്ട കേസ് നല്‍കിയിരുന്നു. എന്നാല്‍ ബലാത്സംഗ ആരോപണം അന്ന് ഉന്നയിച്ചിരുന്നില്ല.
അതേസമയം, ജീന്‍ കരോളിനെ താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും അവര്‍ കള്ളം പറയുകയാണെന്നും എന്നും ട്രംപ് പ്രതികരിച്ചു.

പണവും പ്രശസ്തിയും ലക്ഷ്യം വെച്ചാണ് കേസെന്നും ട്രംപിന്റെ അഭിഭാഷകന്‍ വാദിച്ചു. അതേസമയം, അവിഹിതബന്ധം പുറത്തുപറയാതിരിക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കിയ കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.

അമേരിക്കയിലെ മാന്‍ഹാട്ടന്‍ ഗ്രാന്‍ഡ് ജൂറിയാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. പോണ്‍താരം സ്റ്റോമി ഡാനിയല്‍സിന് 1.30 ലക്ഷം യു.എസ് ഡോളര്‍(ഏകദേശം 1.06 കോടി രൂപ) നല്‍കിയെന്ന കേസിലായിരുന്നു നടപടി.