'എന്തിനാണ് ഇത്ര പേടി? ഞാന്‍ കടിക്കുകയൊന്നുമില്ല': പുടിനോട് സെലന്‍സ്‌കി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഉക്രൈന്‍ പ്രസിഡന്റ് വ്‌ലോളിമിഡിമിര്‍ സെലന്‍സ്‌കി. പുടിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മിലുള്ള കൂടിക്കാഴ്ച പരാമര്‍ശിച്ചാണ് സെലന്‍സ്‌കി ഇക്കാര്യം പറഞ്ഞത്. ‘ഞാനുമായി താങ്കള്‍ ചര്‍ച്ച ചെയ്യാന്‍ വരാത്തതെന്താ? യുദ്ധം നിര്‍ത്താനുള്ള ഒരേയൊരു മാര്‍ഗം ഇതാണ്. ഞാന്‍ കടിക്കില്ല. നിങ്ങള്‍ എന്തിനെയാണ് ഭയപ്പെടുന്നത്?’ എന്നാണ് സെലന്‍സ്‌കിയുടെ ചോദ്യം.

റഷ്യ അധിനിവേശം തുടങ്ങി ഒന്‍പത് ദിവസത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ രണ്ടു ഘട്ട ചര്‍ച്ച പൂര്‍ത്തിയായി. സാധാരണക്കാരെ ഒഴിപ്പിക്കാനായി പ്രത്യേക ഇടനാഴിയൊരുക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. എന്നാല്‍ ചര്‍ച്ചയില്‍ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും പുടിനുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും സെലസ്‌കി പ്രതികരിച്ചു.

പുടിനും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണും തമ്മിലുള്ള കൂടിക്കാഴ്ച പരാമര്‍ശിച്ചാണ് സെലന്‍സ്‌കി ഇക്കാര്യം പറഞ്ഞത്. ‘ഞാനുമായി ചര്‍ച്ച ചെയ്യാന്‍ വരാത്തതെന്താ? യുദ്ധം നിര്‍ത്താനുള്ള ഒരേയൊരു മാര്‍ഗം ഇതാണ്. ഞാന്‍ കടിക്കില്ല. നിങ്ങള്‍ എന്തിനെയാണ് ഭയപ്പെടുന്നത്?’ എന്നാണ് സെലന്‍സ്‌കിയുടെ ചോദ്യം. റഷ്യ അധിനിവേശം തുടങ്ങി ഒന്‍പത് ദിവസത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ രണ്ടു ഘട്ട ചര്‍ച്ച പൂര്‍ത്തിയായി. സാധാരണക്കാരെ ഒഴിപ്പിക്കാനായി പ്രത്യേക ഇടനാഴിയൊരുക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. എന്നാല്‍ ചര്‍ച്ചയില്‍ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും പുടിനുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും സെലസ്‌കി പ്രതികരിച്ചു.