സമാധാനത്തിനുള്ള നൊബേല്‍ അലെസ് ബിയാലിയറ്റ്‌സ്‌കിക്ക്, രണ്ട് മനുഷ്യാവകാശ സംഘടനകള്‍ക്കും പുരസ്‌കാരം

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലെസ് ബിയാലിയറ്റ്‌സ്‌കി ആണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ബെലറൂസിലെ മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ബിയാലിയറ്റ്‌സ്‌കി. ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളുടെ പേരില്‍ രണ്ടുവര്‍ഷമായി തടവിലാണ് അദ്ദേഹം.

റഷ്യയിലെയും ഉക്രെയ്‌നിലെയും മനുഷ്യാവകാശ സംഘടനകളും പുരസ്‌കാരം പങ്കിട്ടു. റഷ്യയിലെ മനുഷ്യാവകാശ സംഘടനയായ മെമ്മോറിലും ഉക്രയ്‌നിലെ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസുമാണ് പുരസ്‌കാരം പങ്കിട്ടത്.

ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പുരസ്കാരം  കരോളിന്‍ ബെര്‍ട്ടോസി, മോര്‍ട്ടാന്‍ മെല്‍ദാല്‍, ബാരി ഷര്‍പ്ലെസ് എന്നിവര്‍ പുരസ്‌കാരം പങ്കിട്ടു. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്കാണ് പുരസ്‌കാരം. ബാരി ഷര്‍പ്ലെസിന് രണ്ടാം തവണയാണ് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്.

ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മൂന്നുപേര്‍ ചേര്‍ന്നാണ് ഇത്തവണത്തെ പുരസ്‌കാരം പങ്കിടുന്നത്. അലൈന്‍ ആസ്പെക്ട്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സെയ്‌ലിംഗര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം.

Read more

ക്വാണ്ടം മെക്കാനിക്സിലെ സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം. സ്റ്റോക്കോമിലെ റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സസ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ പേബുവിനാണ്. സാമ്പത്തികശാസ്ത്രത്തിനുള്ള പുരസ്‌കാരം ഒക്ടോബര്‍ പത്തിന് പ്രഖ്യാപിക്കും.