രാതിയിലെ ഫോൺ വിളി; ചോദ്യം ചെയ്ത ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു

രാത്രി ഫോണിൽ സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. ബെംഗളൂരു ഹുളിമാവിലാണ് സംഭവം അരങ്ങേറിയത്. ബീഹാർ സ്വദേശി ഉമേഷ് ധാമി(27)യാണ് ഭാര്യ മനീഷയുടെ(23) കുത്തേറ്റ് കൊല്ലപ്പെട്ടത്.

ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ സെക്യൂറിറ്റിയാണ് ഉമേഷ് ധാമി. ഇതേ കോളേജിൽ ശുചീകരണത്തൊഴിലാളിയായാണ് ഭാര്യ മനീഷ പ്രവർത്തിക്കുന്നത്. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച് രാത്രി ഒരു മണിയോടെയാണ് ഉമേഷ് വീട്ടിലെത്തിയതെന്നും ഈ സമയത്ത് മനീഷ ഫോണിൽ സംസാരിക്കുന്നത് കണ്ടത് വാക്കുതർക്കത്തിലേക്ക് നീങ്ങിയെന്നും പൊലീസ് പറയുന്നു.

ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ഉമേഷ് ആരോപിച്ചിരുന്നു. തുടർന്നാണ് കറിക്കത്തിയെടുത്ത് മനീഷ ഉമേഷിന്റെ നെഞ്ചിൽ കുത്തിയത്. ബഹളം കേട്ടെത്തിയ അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്.

മനീഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം ഉമേഷിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.