നമോ നമോ പറഞ്ഞു നടക്കുന്നവരുടെ കാലം കഴിഞ്ഞു, ഇനി ജയ് ഭീം വിളികള്‍ മുഴങ്ങിക്കേള്‍ക്കും; മായാവതി

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇനി വരാന്‍ പോകുന്നത് ജയ് ഭീം മുഴക്കുന്നവരുടെ കാലമെന്ന് ബി.എസ്.പി നേതാവ് മായാവതി. നമോ നമോ എന്ന് പറയുന്നവരുടെ കാലം കഴിഞ്ഞെന്നും അംബേദ്കര്‍ നഗറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മായാവതി പറഞ്ഞു. കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുകയാണെങ്കില്‍ താന്‍ അംബേദ്കര്‍ നഗറില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും മായാവതി പറഞ്ഞു. കാരണം ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പാത അംബേദ്കര്‍ നഗറിലൂടെയാണ് പോകുന്നത്”- മായാവതി പറയുന്നു.

അംബേദ്കര്‍ നഗറില്‍ നിന്ന് നാലു പ്രാവശ്യം മായാവതി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടമായ മെയ് 12നാണ് അംബേദ്കര്‍ നഗറിലെ തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മായാവതിയെ പിന്തുണയ്ക്കുമെന്ന് ബി.എസ്.പിയുടെ സഖ്യകക്ഷിയായ എസ്.പിയുടെ നേതാവ് അഖിലേഷ് യാദവ് പല തവണ പറഞ്ഞിരുന്നു.

Read more

അമേഠിയിലും റായ്ബറേലിയിലും മഹാസഖ്യത്തിന്റെ വോട്ട് കോണ്‍ഗ്രസിനായിരിക്കുമെന്ന് മായാവതി ഇന്നലെ പറഞ്ഞിരുന്നു. ബി.ജെ.പിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ എസ്.പിയും ബി.എസ്.പിയും 25 വര്‍ഷങ്ങള്‍ക്ക് ശേഷം സഖ്യം ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.