ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം പഹൽഗാമിൽ തിരിച്ചെത്തി വിനോദസഞ്ചാരികൾ; പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ് നാട്ടുകാർ

26 പേരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിൽ തകർന്ന പഹൽഗാമിൽ നിന്ന് പ്രതീക്ഷളുടെ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കശ്മീർ താഴ്‌വരയിൽ വേനൽക്കാലം ആസ്വദിക്കാൻ ആഗ്രഹിച്ച വിനോദസഞ്ചാരികൾ യാത്രാ പദ്ധതികളിൽ ഉറച്ചുനിന്നുകൊണ്ട് തിരിച്ചുവന്നതായി പ്രാദേശിക റിപോർട്ടുകൾ സൂചിപ്പിക്കുന്നു. “ഞങ്ങൾ അത് ആലോചിച്ചു, വരാൻ തീരുമാനിച്ചു” എന്നായിരുന്നു ആളുകളുടെ പ്രതികരണം.

“ലിറ്റിൽ സ്വിറ്റ്സർലൻഡ്” എന്ന്വിളിക്കപ്പെടുന്ന പ്രകൃതിരമണീയമായ ആ പ്രദേശം ചൊവ്വാഴ്ചത്തെ ആക്രമണത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു. എന്നിരുന്നാലും ആക്രമണത്തിന്റെ ഗ്രൗണ്ട് സീറോ ആയ ബൈസരൻ പുൽമേട് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

പുൽമേടിനു ചുറ്റുമുള്ള പൈൻ വനങ്ങളിൽ നിന്ന് തീവ്രവാദികളുടെ സംഘം പുറത്തുവന്ന് സംശയാസ്പദമായ ഒരു കൂട്ടം വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തതിനുശേഷം, തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രം കുറച്ചു ദിവസത്തേക്ക് ശൂന്യമായിരുന്നു. ഒരു ദിവസം 5,000 മുതൽ 7,000 വരെ വിനോദസഞ്ചാരികൾ ഉണ്ടായിരുന്ന സ്ഥാനത്ത്, കൂട്ടക്കൊലയ്ക്ക് ശേഷം 100 പേരെ പോലും കാണാൻ കഴിഞ്ഞിരുന്നില്ല. ഇത് ടൂറിസത്തെ ആശ്രയിക്കുന്ന തദ്ദേശവാസികൾക്ക് തൊഴിലില്ലായ്മയുടെ ഭീതി ഉയർത്തുന്നു.