ബിപിന്‍ റാവത്ത് അടക്കം കോപ്ടര്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ്‌നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ തലവന്‍ ബിപിന്‍ റാവത്തിനും മറ്റുള്ളവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി അന്തിമോപചാരം അര്‍പ്പിച്ചു. ഡല്‍ഹി പാലം എയര്‍പോര്‍ട്ടില്‍ എത്തിച്ച ഭൗതികശരീരങ്ങളില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി.

ഊട്ടി വെല്ലിങ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററിലെ പൊതു ദര്‍ശനശേഷം വിലാപയാത്രയായാണ് മൃതദേഹങ്ങള്‍ സുലൂരിലെ വ്യോമ താവളത്തില്‍ എത്തിച്ചത്. രാത്രി എട്ടു മണിയോടെ സുലൂര്‍ വ്യോമ താവളത്തില്‍ നിന്നും മൃതദേഹങ്ങള്‍ പാലം എയര്‍പോര്‍ട്ടില്‍ കൊണ്ടുവന്നു.

പ്രധാനമന്ത്രിക്കു പുറമെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും ബിപിന്‍ റാവത്തിനും ദുരന്തത്തിന് ഇരയായ മറ്റുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചു.