ഡൽഹിയിൽ ഭൂചലനം; വീടുകളിൽ നിന്നും ഇറങ്ങിയോടി ആളുകൾ

നേപ്പാളിലെ ഭത്തേകോലയിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ഡൽഹി- എൻ. സി. ആർ, ഹരിയാന, പഞ്ചാബ് എന്നിവയുൾപ്പെടെ ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.  നാൽപത് സെക്കന്റോളം നീണ്ടുനിന്ന പ്രകമ്പനത്തിൽ പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ഇറങ്ങിയോടി. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാൾ ആണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഉച്ചയ്ക്ക് 2.25നും 2.51 നും രണ്ട് തവണ വീതമാണ് ഭൂചലനമുണ്ടായത്. ആദ്യത്തെ ഭൂചലനത്തിന് 4..46 തീവ്രതയാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്.

നേപ്പാളിലെ ഭത്തേകോലയിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്നാണ് ഉത്തരേന്ത്യയിലും പ്രകമ്പനമുണ്ടായത്. ഉത്തർപ്രദേശിലെ ലഖ്നൌ, ഹാംപൂർ, അംരോഹ തുടങ്ങീ സ്ഥലങ്ങളിലെല്ലാം പ്രകമ്പനമുണ്ടായി.

Read more

കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ അടക്കമുള്ളവർ നിർമ്മാൺ ഭവനിൽ നിന്നും പുറത്തിറങ്ങി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ വാർത്ത ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്.