മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ്സിംഗ് ചൗഹാന്റെ ദത്തുപുത്രി മരിച്ച നിലയിൽ. ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരിച്ചതായി ഡോക്ടർമാർ വ്യക്തമാക്കി.
മരിച്ച ഭാരതിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായും ചികിത്സയിലായിരുന്നെന്നുമാണ് ഭർത്താവ് രവീന്ദ്രനാഥ് പ്രതികരിച്ചത്. രാവിലെ തന്നെ ഛർദ്ദിൽ അനുഭവപ്പെട്ട ഭാരതിയെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ അപ്പോഴേക്കും മരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Read more
സേവാശ്രമത്തിലെ അന്തേവാസിയായിരുന്നു മരിച്ച ഭാരതി. ഇത് ശിവരാജ് സിംഗ് ചൗഹാന്റെ ഉടമസ്ഥതയിലുള്ളതാണ്. അനാഥ ശിശുക്കളാണ് ഇവിടെ അധികവും. എന്നാൽ ഭാരതിയെ സ്വന്തം മകളായാണ് ശിവരാജ് സിംഗ് ചൗഹാൻ കരുതിയിരുന്നതെന്ന് അന്തേവാസികൾ വ്യക്തമാക്കി. മുഖ്യമന്ത്രിയായിരുന്ന വേളയിൽ പിതാവിന്റെ സ്ഥാനത്തു നിന്ന് ചടങ്ങുകൾ നടത്തി കൊടുത്തത് ചൗഹാനായിരുന്നു.