ഹൈഡ്രോക്സിക്ലോറോക്വിൻ തന്നു, കോവിഡിന് മരുന്ന് കണ്ടുപിടിച്ചാൽ ഇന്ത്യക്ക് ആദ്യം തരുമോ: ട്രംപിനോട് ശശി തരൂർ

കോവിഡ്-19 ചികിത്സയിൽ ഫലപ്രദമെന്ന് വിശ്വസിക്കപ്പെടുന്ന മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്റെ 29 ദശലക്ഷം ഡോസ് വാങ്ങാൻ ഇന്ത്യൻ സർക്കാർ അമേരിക്കയെ അനുവദിച്ചു. അതേസമയം വിൽപ്പനയ്ക്ക് ഇന്ത്യ സ്വാർത്ഥതയില്ലാതെ സമ്മതിച്ചതായും ഇതിനുപകരമായി അമേരിക്കൻ ലബോറട്ടറികളിൽ വികസിപ്പിച്ചേക്കാവുന്ന ഏതെങ്കിലും കോവിഡ് -19 വാക്സിൻ പങ്കിടുന്നതിന് ഇന്ത്യക്ക് “മുൻ‌ഗണന” നൽകിക്കൊണ്ട് യുഎസ് പ്രതികരിക്കുമോ എന്ന് കോൺഗ്രസ് എംപി ശശി തരൂർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ചോദ്യം ഉന്നയിച്ചു.

പകർച്ചവ്യധി പടരുന്ന സാഹചര്യത്തിലെ മാനുഷിക വശങ്ങൾ കണക്കിലെടുത്ത് മരുന്ന് കയറ്റുമതി ചെയ്യുന്നതിലെ നിരോധനം സർക്കാർ താൽക്കാലികമായി പിൻവലിക്കുന്നതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് തരൂരിന്റെ ട്വീറ്റ്. അമേരിക്കയ്ക്ക് തൊട്ടുപിന്നാലെ ശ്രീലങ്കയും നേപ്പാളും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളും സമാനമായ അഭ്യർത്ഥനകൾ നടത്തിയിട്ടുണ്ട്, സർക്കാർ ഇവ പഠിച്ചുവരികയാണ്.