ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണമെന്ന് ആം ആദ്മി പാർട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സിപി രാധാകൃഷ്ണന് മുതിർന്ന എഎപി നേതാവും എംപിയുമായ സഞ്ജയ് സിങ് കത്തു നൽകി. എഎപി എംപിമാരുടെ നടപടി കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ചയാണ് പാർട്ടി അച്ചടക്ക നടപടി നേരിട്ട രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ എംപിമാരായ അശോക് മിത്തൽ, സന്ദീപ് പഥക്, ഹർഭജൻ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാൾ എന്നിവർ എഎപിയിൽ നിന്ന് രാജിവെക്കുകയും പിന്നീട് ബിജെപിയിൽ ചേരുകയും ചെയ്തത്.

രാജ്യസഭയിൽ എഎപിക്ക് 10 എംപിമാരാണ് ഉള്ളത്. ഇതിൽ ഏഴുപേരാണ് കൂറുമാറിയത്. ആകെയുള്ളതിൽ മൂന്നിൽ രണ്ടുപേർ കൂട്ടത്തോടെ മറ്റൊരു പാർട്ടിയിലേക്ക് പോയാൽ കൂറുമാറ്റനിരോധന നിയമം ബാധകമാകില്ലെന്നാണ് രാഘവ് ഛദ്ദ ന്യായീകരിക്കുന്നത്.