വനമേഖലയിൽ നാലാം ദിവസവും ഭീകരരർക്കായി തെരച്ചിൽ, ഉടൻ പിടികൂടുമെന്ന് ജമ്മു കശ്മീർ പൊലീസ്

ഏറ്റുമുട്ടൽ നടന്ന ജമ്മുകശ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നു. പൊലീസും, സൈന്യവും സംയുക്തമായാണ് നാലാം ദിവസവും തെരച്ചിൽ തു
രുന്നത്. അനന്തനാഗിലെ കൊക്കേർനാഗ് വനമേഖലയിലാണ് ഭീകരരെ തെരയുന്നത്.

വനമേഖലയിൽ ഭീകരരെ വളയാൻ സുരക്ഷ സേനക്ക് കഴിഞ്ഞിട്ടുണ്ടെന്നത് കൃത്യമായ വിവരമാണന്നും ഇവരെ ഉടൻ പിടികൂടുമെന്നും ജമ്മു കാശ്മീർ പോലീസ് അറിയിച്ചു. ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍. വനമേഖലയില്‍ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന സ്ഥലങ്ങളില്‍ ഇന്നലെ ഡ്രോണുകള്‍ ഉപയോഗിച്ച് സൈന്യം ആക്രമണം നടത്തി.യിരുന്നു.

കഴിഞ്ഞ ദിവസം മേഖലയിൽ ഉണ്ടായ വെടിവെപ്പിൽ ഒരു കേണൽ അടക്കം നാലു സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. ഒരു കേണലും, മേജറും ജമ്മകശ്മീര്‍ പൊലീസിലെ ഡിഎസ്പിയുമാണ് ആദ്യം വീരമൃത്യു വരിച്ചത്. ഇതിനിടെ കാണാതായ സൈനികൻ കൂടി വീരമൃത്യു വരിച്ചതായി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു.