പ്രതിഷേധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് എതിരെ "പ്രതികാരം" ചെയ്യും, അവരുടെ സ്വത്ത് "ലേലം" ചെയ്യും: യോഗി ആദിത്യനാഥ്

ഭേദഗതി ചെയ്ത പൗരത്വ ഭേദഗതി നിയമത്തിനെതിരായ അക്രമത്തിൽ ഏർപ്പെടുന്നവരുടെ സ്വത്ത് ലേലം ചെയ്തു കൊണ്ട് പ്രതികാരം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യാഴാഴ്ച പറഞ്ഞു.

“ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല. പൗരത്വ നിയമ ഭേദഗതി എതിർക്കുന്നു എന്ന പേരിൽ കോൺഗ്രസ്, എസ്.പി , ഇടതുപാർട്ടികൾ രാജ്യം മുഴുവൻ തീവെയ്ക്കുകയാണ് ,” ആദിത്യനാഥ് പറഞ്ഞു.

“ലഖ്‌നൗവിലും സംബാലിലും അക്രമങ്ങൾ നടന്നിട്ടുണ്ട്, ഞങ്ങൾ ഇത് കർശനമായി കൈകാര്യം ചെയ്യും. പൊതു ആസ്തികൾ നശിപ്പിക്കുന്നതിൽ ഉൾപ്പെട്ടവരുടെ എല്ലാ സ്വത്തുക്കളും പിടിച്ചെടുത്ത് നഷ്ടം നികത്താൻ ലേലം ചെയ്യും,” അദ്ദേഹം പറഞ്ഞു.

വീഡിയോ, സിസിടിവി ദൃശ്യങ്ങളിൽ ഇവർ പതിഞ്ഞിട്ടുണ്ട്. ഞങ്ങൾ അവരോട് ബദ്‌ലാ (പ്രതികാരം) ചെയ്യുമെന്ന് ആദിത്യനാഥ് പറഞ്ഞു.

സിആർ‌പി‌സി സെക്ഷൻ 144 പ്രകാരമുള്ള നിരോധന ഉത്തരവുകൾ നവംബർ എട്ടു മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിലാണെന്നും അനുമതിയില്ലാതെ പ്രകടനം നടത്താൻ കഴിയില്ലെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.

“പ്രകടനത്തിന്റെ പേരിൽ നടക്കുന്ന അക്രമം സ്വീകാര്യമല്ല. ഞാൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചു, സാധാരണക്കാർക്ക് ഒരു പ്രശ്‌നവുമില്ലെന്ന് ഉറപ്പാക്കും. അക്രമത്തിൽ ഏർപ്പെടുന്നവർക്കെതിരെ ഞങ്ങൾ കർശന നടപടിയെടുക്കും, ” യു.പി മുഖ്യമന്ത്രി പറഞ്ഞു.