'സിബിഐ അന്വേഷണത്തിൻ്റെ ആവശ്യമില്ല'; ടിവികെയുടെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി, ഒരു യോഗങ്ങൾക്കും ഇനി അനുമതിയില്ലെന്ന് സർക്കാർ

ചെന്നൈ കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ടിവികെയുടെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. നിലവിൽ കേസിൻ്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണത്തിൻ്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

യോഗങ്ങൾ നടത്തുമ്പോൾ ശുദ്ധജലം, ശുചിമുറി തുടങ്ങിയവ ഒരുക്കേണ്ടത് അതാതു രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തമാണ്. ദേശീയ – സംസ്ഥാന പാതകളുടെ സമീപത്ത് ഒരു പാർട്ടിക്കും യോഗങ്ങൾ നടത്താൻ അനുമതി നൽകരുതെന്നും കോടതി പറഞ്ഞു.

Read more

പൊതുയോഗങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ രൂപീകരിക്കുന്നത് വരെ ഒരു യോഗത്തിനും ഇനി അനുമതി നൽകില്ലെന്നും തമിഴ്‌നാട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സംഭവത്തിൽ സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം പോരെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ടിവികെയുടെ ആവശ്യം.