ബ്രിട്ടീഷ് കാലത്തെ 'വിഐപി സംസ്കാരം' വേണ്ട; തന്റെ ഓഫീസ് കസേരയിലെ വെള്ള ടവൽ നീക്കം ചെയ്ത് മുഖ്യമന്ത്രി ജോസഫ് വിജയ്

തന്റെ ഓഫീസ് കസേരയിലെ വെള്ള ടവൽ നീക്കം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ഹാൻഡിലിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. സർക്കാർ ഓഫീസുകളിലെ വിഐപി കസേരകളിൽ ദീർഘകാലമായി തുടരുന്ന രീതിയാണിത്.

സർക്കാർ ഓഫീസുകളിലെ വിഐപി കസേരകളിൽ ദീർഘകാലമായി തുടരുന്ന “ടവൽ സംസ്കാരം” അവസാനിപ്പിക്കണമെന്ന് കാലാവസ്ഥാ പ്രവർത്തക ലിസിപ്രിയ കംഗുജം പുതുതായി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് ഈ സംഭവം.

മണിപ്പൂരിൽ നിന്നുള്ള 14 വയസ്സുള്ള കാലാവസ്ഥാ പ്രവർത്തകയും 2025 ലെ ദേശീയ യുവജന ദിന അവാർഡ് ജേതാവുമായ ലിസിപ്രിയ കംഗുജം X-ൽ എഴുതിയ ഒരു പോസ്റ്റാണ് ഇതിന് പ്രേരണയായത്. വിജയ്‌യെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് “ഇന്ത്യയിലെ വിഐപി കസേരകളിലെ ഈ ടവൽ സംസ്കാരം നമുക്ക് അവസാനിപ്പിക്കാൻ കഴിയുമോ? ഇന്ത്യയിലെ മുഖ്യമന്ത്രിമാർ വിഐപികളാണെന്ന് ആളുകൾക്ക് ഇതിനകം അറിയാം’ എന്നും അവർ ചോദിച്ചു.

Read more

എന്നാൽ വിജയ്‌യോ തമിഴ്‌നാട് സർക്കാരോ പരസ്യമായി പ്രതികരിച്ചില്ല, പക്ഷേ കംഗുജം പിന്നീട് ടവൽ ഇല്ലാത്ത മുഖ്യമന്ത്രിയുടെ കസേരയുടെ ഫോട്ടോ പങ്കിടുകയും ‘നിങ്ങളുടെ പ്രവൃത്തി നിങ്ങൾ സാധാരണക്കാരുടെ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്ന് തെളിയിക്കുന്നു’ എന്നും കംഗുജം പോസ്റ്റ് പങ്കുവച്ചു.