കോയമ്പത്തൂര്‍ സ്‌ഫോടന കേസ്; കൊല്ലപ്പെട്ട മുബിന്‍ വിയ്യൂരിലെത്തി ഐ.എസ് കേസ് പ്രതിയെ കണ്ടു, എന്‍.ഐ.എ കേരളത്തിലേക്ക്

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ,മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കോയമ്പത്തൂര്‍ ജി.എം.നഗര്‍, ഉക്കട സ്വദേശികളാണ് പിടിയിലായത്.

1996 കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ സൂത്രധാരന്‍ അല്‍ ഉമ്മ സ്ഥാപകന്‍ ബാഷയുടെ സഹോദര പുത്രനാണ് മുഹമ്മദ് ധല്‍ഹ. അപകടത്തില്‍ കൊല്ലപ്പെട്ട ജബീഷ മുബിന്‍ വിയ്യൂര്‍ ജയിലിലെത്തി ഐഎസ് കേസ് പ്രതി മുഹമ്മദ് അസ്ഹറുദ്ദീനെ കണ്ടിരുന്നതായി സംശയം. ഇത് സ്ഥിരീകരിക്കാന്‍ ജയിലിലെ സന്ദര്‍ശക റജിസ്റ്റര്‍ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചു.

അതേസമയം പൊട്ടിത്തെറിച്ചതു പെട്രോള്‍ കാറാണെന്നു സ്ഥിരീകരിച്ചു. പാചകവാതക സിലിണ്ടറുകള്‍ കാറിനുള്ളില്‍ നിറച്ചത് സ്ഫോടനത്തിന്റെ തീവ്രത വര്‍ധിപ്പിക്കാനായിരുന്നുവെന്നാണ് വിലയിരുത്തല്‍.

സ്ഫോടനം നടക്കുന്നതിനു ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് മുബീന്റെ ഉക്കടത്തെ വീട്ടില്‍ നിന്നു കാറിലേക്കു സാധനങ്ങള്‍ കയറ്റുന്നതാണിത്. എന്താണു കാറില്‍ കയറ്റിയതെന്നു കണ്ടെത്താനായിട്ടില്ല. ഇതിനായുള്ള അന്വേഷണം തുടരുകയാണ്. മുബീന്റെ ഫോണ്‍ കണ്ടെടുത്തതായും ഇതിലെ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായും തമിഴ്നാട് ഡി.ജി.പി അറിയിച്ചു.