ജമ്മുകാശ്മീര്‍ സംവരണ ബില്‍ ലോക്‌സഭയില്‍

ജമ്മുകാശ്മീര്‍ അന്താരാഷ്ട്ര അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബില്ല് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ഇന്തോ-പാക് അതിര്‍ത്തിയിലുള്ളവര്‍ക്ക് സംവരണം നല്‍കുന്ന ബില്‍ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോകസഭയില്‍ അവതരിപ്പിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം, ജോലി എന്നിവക്ക് സംവരണം നല്‍കാനാണ് ബില്‍ ലക്ഷ്യമിടുന്നത്.

നിയന്ത്രണ രേഖയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ സംവരണമുള്ളത്. ഫെബ്രുവരി 28ന് ജമ്മുകശ്മീര്‍ ബില്‍ ലോക്‌സഭ അംഗീകരിച്ചിരുന്നു.

കശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് നിലനിര്‍ത്താനുള്ള തീരുമാനത്തിന് സഭയുടെ അംഗീകാരം തേടിയുള്ള പ്രമേയവും ഇന്ന്  പരിഗണനക്ക് വരും.