ജെ.എൻ.യുവിൽ നടന്നത് മിന്നലാക്രമണം; അക്രമികള്‍ പുറത്തു നിന്നുള്ളവരെന്ന് പ്രൊ വി. സി ചിന്താമണി മഹാപാത്ര

ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്നത് മിന്നലാക്രമണമെന്ന് പ്രോ വി സി. പുറത്തു നിന്നുള്ളവരാണ് ആക്രമിച്ചതെന്നും ആസൂത്രിത ആക്രമണമാണ് നടന്നതെന്നും പ്രൊ വി സി ചിന്താമണി മഹാപാത്ര പറഞ്ഞു. സര്‍വകലാശാല വിസിക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ രൂക്ഷ വിമര്‍ശനം ലഭിച്ചതിന് പിന്നാലെയാണ് പ്രൊ വി സിയുടെ പ്രതികരണം.

ജെഎന്‍യുവില്‍ നടന്ന ആക്രമണത്തിൽ വിസിക്ക് ഗുരുതര വീഴ്ച്ച പറ്റിയെന്ന് നേരത്തെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പ്രതികരിച്ചിരുന്നു. സർവകലാശാലയിൽ നടന്ന മുഖംമൂടി ആക്രമണത്തിന് ഗൂഢാലോചന നടന്ന വാട്സ്അപ്പ് ഗ്രൂപ്പിൽ ചീഫ് പ്രോക്ടർ അംഗമായിരുന്നുവെന്ന് റിപ്പോർട്ട് പുറത്തു വന്നതിന് പുറമേ ജെ എൻ യുവിൽ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

അക്രമം തടയുന്ന കാര്യത്തിൽ വി.സി ഡോ ജഗദീഷ് കുമാറിൽ നിന്ന് ഇടപെടലുകൾ ഉണ്ടായില്ല. ഈക്കാര്യത്തിൽ വി.സി പരാജയപ്പെട്ടു. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ നടക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നതാധികാര സമിതി വിലയിരുത്തി. ഇതിനിടെ  അക്രമണത്തിന്  ആസൂത്രണം  നടത്തിയെന്ന് ആരോപിക്കുന്ന ഫ്രണ്ട്സ്  ഓഫ് ആര്‍  എസ്  എസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ  സർവകലാശാല ചീഫ് പ്രോക്റ്റർ ധനഞ്ജയ സിംഗ് അംഗമായിരുന്നു റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.

.