ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യത്തിന് കാരണം ജെയ്റ്റ്‌ലിയുടെ തെറ്റായ നയങ്ങൾ: സുബ്രഹ്മണ്യൻ സ്വാമി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച നടപടി ശരിയാണെന്നും എന്നാൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശരിയാക്കുക എന്നതിനായിരിക്കണം പരിഗണന നൽകേണ്ടതെന്നും, ദേശീയ സുരക്ഷയ്ക്കും രാഷ്ട്രനിർമ്മാണത്തിനും സമ്പദ്‌വ്യവസ്ഥയും പ്രധാനമാണെന്ന് ബി.ജെ.പി നിയമസഭാംഗം സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ഭരണകാലത്ത് സ്വീകരിച്ച തെറ്റായ നയങ്ങളാണ് സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യത്തിന് കാരണമെന്ന് രാജ്യസഭാ എം.പി സുബ്രഹ്മണ്യൻ സ്വാമി ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പലിശനിരക്ക് ഉയർത്തിയതിനെയും അദ്ദേഹം വിമർശിച്ചു.

“അരുൺ ജെയ്റ്റ്‌ലിയുടെ ഭരണകാലത്ത് സ്വീകരിച്ച, ഉയർന്ന നികുതി ചുമത്തുന്നത് അടക്കമുള്ള തെറ്റായ നയങ്ങൾ മാന്ദ്യത്തിന് കാരണമായെന്ന് ഞാൻ കരുതുന്നു … മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പലിശനിരക്കിൽ വരുത്തിയ വർദ്ധനയും മാന്ദ്യത്തിന് കാരണമായി, ” സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞതായി വാർത്ത ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.