പഞ്ചാബില്‍ അമരീന്ദര്‍ സിംഗും ഛന്നിയും പിന്നില്‍

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പഞ്ചാബില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അമരീന്ദര്‍ സിങ്ങ് പിന്നിലാണ്. ആംആദ്മി പാര്‍ട്ടിയാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. 40തില്‍ അധികം സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നവജോത് സിങ്ങ് സിദ്ധുവും മുഖ്യമന്ത്രിയായ ചരണ്‍ജിത് സിംഗ് ചന്നിയും പിന്നിലായിരിക്കുകയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസിന് ഇതുവരെ 21 സീറ്റുകളില്‍ മാത്രമാണ് ലീഡ്. എസ്എഡിയുടെ നേതൃത്വത്തിലുള്ള സഖ്യം 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

അതേ സമയം ഫലം വന്നതിനു പിന്നാലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരുമെന്ന് നവജ്യോത് സിങ് സിദ്ദു അറിയിച്ചു. നിലവില്‍ പഞ്ചാബിനു പുറമെ രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് ഒറ്റയ്ക്കു ഭരിക്കുന്നത്.