നമ്മുടെ രാജ്യത്ത് അത് കേട് കൂടാതെ സൂക്ഷിക്കാനാവില്ല; തമിഴ്‌നാട്ടില്‍ ഷവര്‍മ നിരോധിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി

തമിഴ്‌നാട്ടില്‍ ‘ഷവര്‍മ’യുടെ നിര്‍മാണവും വില്‍പനയും നിരോധിക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി എം.സുബ്രമണ്യം. സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച കോവിഡ് മെഗാ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകളുടെ ഔദ്യോഗികതല ഉദ്ഘാടനം സേലത്ത് നിര്‍വഹിച്ചതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

കേരളത്തില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ചു. പാശ്ചാത്യരാജ്യങ്ങളിലെ ഭക്ഷണമാണിത്. അവിടങ്ങളില്‍ കാലാവസ്ഥയുടെ പ്രത്യേകത കാരണം കേടുവരാറില്ല. അതേസമയം നമ്മുടെ രാജ്യത്ത് കൂടുതല്‍ സമയം കേടുകൂടാതെ സൂക്ഷിക്കാനാവുന്നില്ല.

Read more

ഷവര്‍മ ഭക്ഷിക്കുന്നത് കൂടുതലായും യുവജനങ്ങളാണ് . കുറഞ്ഞ കാലയളവിനിടെ നിരവധി ഷവര്‍മ വില്‍പന കേന്ദ്രങ്ങളാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ രണ്ട് ദിവസത്തിനിടെ ആയിരത്തിലധികം ഷവര്‍മ കടകളില്‍ റെയ്ഡ് നടത്തുകയും കുറ്റക്കാര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. മിക്ക കടകളിലും കേടുവന്ന കോഴിയിറച്ചി കണ്ടെത്തിയതിനെത്തുടര്‍ന്ന്് ഷവര്‍മക്ക് നിരോധനമേര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.