രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പഹൽഗാമിലെ ഭീകരാക്രമണ വീഴ്ചയിൽ സർക്കാർ മൗനം പാലിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി എംപി. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ലോക്സഭയിലെ അമിത് ഷായുടെ പ്രസംഗത്തിന് പിന്നാലെ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. കശ്മീരിൽ സമാധാന അന്തരീക്ഷമാണെന്ന പ്രചാരണം നടത്തിയത് സർക്കാരാണെന്നും വിനോദസഞ്ചാരികളെ ദൈവത്തിന്റെ കൈയ്യിൽ വിട്ടു കൊടുത്തുവെന്നും പ്രിയങ്കഗാന്ധി കുറ്റപ്പെടുത്തി. നേതൃത്വം എന്നത് ക്രെഡിറ്റ് ഏറ്റെടുക്കൽ മാത്രലല്ല ഉത്തരവാദിത്വവും ഏറ്റെടുക്കണമമെന്നും പ്രിയങ്കഗാന്ധി കൂട്ടിച്ചേർത്തു.
1500ലധികം ടൂറിസ്റ്റുകൾ ബൈസരൺവാലിയിൽ എത്തിയിരുന്നുസെന്നും അതിൽ 26 പേരെ കൊലപ്പെടുത്തി ഭീകരർ രക്ഷപ്പെട്ടുവെന്നും പ്രിയങ്കഗാന്ധി പറഞ്ഞു. ഒരു മണിക്കൂറോളം ഒരു സുരക്ഷ ഉദ്യോഗസ്ഥൻ പോലും ഇല്ലായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വിനോദസഞ്ചാരികളെ ദൈവത്തിന്റെ കൈയ്യിൽ വിട്ടു കൊടുത്തു. ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇല്ലേ എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
ടിആർഎഫ് 25 ആക്രമണങ്ങൾ കശ്മീരിൽ നടത്തി. എന്തു കൊണ്ട് ഈ സംഘടനയെ 2023ൽ മാത്രം ഭീകരസംഘടനയായി പ്രഖ്യാപിച്ചു. പഹൽഗാം രഹസ്യാന്വേഷണ ഏജൻസികളുടേത് വൻ വീഴ്ചയാണ്. ആഭ്യന്തരമന്ത്രി രാജി വയ്ക്കുന്നത് പോട്ടെ, ഉത്തരവാദിത്തം ഏറ്റെടുക്കുകയെങ്കിലും ചെയ്തോ. ചരിത്രം അല്ല വർത്തമാന കാലത്തെക്കുറിച്ച് ആണ് സംസാരിക്കുന്നതെന്നും പ്രിയങ്കഗാന്ധി ഓർമിപ്പിച്ചു.