യു.പിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; ഗുണ്ടാനേതാവിനെയും കൂട്ടാളിയെയും വധിച്ചു; 42 റൗണ്ട് വെടിയുതിര്‍ത്ത് പൊലീസ് ഗുണ്ടാസംഘങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്

ഉത്തര്‍പ്രദേശില്‍ ജയിലില്‍ കഴിയുന്ന ഗുണ്ടയും രാഷ്ട്രീയ നേതാവുമായ ആതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉമേഷ് പാല്‍ വധക്കേസിലെ പ്രതി കൂടിയായ ആസാദിനെ യുപി പൊലീസാണ് വധിച്ചത്. കൂട്ടുപ്രതി ഗുലാമും ഏറ്റുമുട്ടലില്‍ മരിച്ചു. സമാജ് വാദി പാര്‍ട്ടി നേതാവാണ് ആതിഖ് അഹമ്മദ്.

പ്രയാഗ്രാജിലെ ഉമേഷ് പാല്‍ വധക്കേസില്‍ പ്രതികളായ ആസാദും ഗുലാമും ഒളിവിലായിരുന്നു. ഇരുവരെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രത്യേക പൊലീസ് സംഘവുമായുള്ള ഏറ്റമുട്ടലിലാണ് ഇവര്‍ മരിച്ചതെന്ന് സ്പെഷല്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. 42 റൗണ്ടാണ് വെടിയുതിര്‍ത്തത്.

ഝാന്‍സിയില്‍ ഡെപ്യൂട്ടി എസ്പിമാരായ നവേന്ദു, വിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവുമായുള്ള ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പ്രതികളില്‍ നിന്ന് വിദേശനിര്‍മ്മിതമായ അത്യാധുനിക ആയുധങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 006ല്‍ ഉമേഷ് പാല്‍ എന്നയാളെ തട്ടിക്കൊണ്ടുപോയ കേസില്‍ ആതിഖ് അഹമ്മദിനും മറ്റു രണ്ടു പേര്‍ക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.

ബിഎസ്പി എംഎല്‍എ രാജു പാലിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ സാക്ഷിയായിരുന്ന ഉമേഷ് പാലിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊലപ്പെടുത്തിയത്. ഉമേഷ് പാലിന്റെ ഭാര്യ ജയ പാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആതിഖ്, സഹോദരന്‍ അഷ്റഫ്, ആസാദ്, ഗുലാം എന്നിവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. സ്ഥാനത്തെ ഗുണ്ടാസംഘങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. പേടിച്ചുവിറച്ച ഗുണ്ടകള്‍ പാന്റില്‍ മൂത്രമൊഴിച്ചു എന്നായിരുന്നു യോഗി മാധ്യമങ്ങളോട് പറഞ്ഞത്.