ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചുകൊന്നു; സംഭവം ജയ്പൂർ- മുംബൈ എക്സ്പ്രസ് ട്രെയിനിൽ

ജയ്പൂർ- മുംബൈ എക്സ്പ്രസ് ട്രെയിനിൽ നാലുപേരെ സൈനികൻ വെടിവച്ചുകൊലപ്പെടുത്തി. ഒരു ആർപിഎഫ് എഎസ്ഐയും രണ്ടു യാത്രക്കാരും ഒരു പാൻട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. ആർപിഎഫ് ഉദ്യോഗസ്ഥനാണ് വെടിയുതിർത്തത്. കൊലപാതകത്തിന് ശേഷം ഇയാൾ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി.

സൈനികനെ പ്രകോപിപ്പിച്ച കാരണം എന്തെന്ന് വ്യക്തമല്ല. ജയ്പൂരിൽ നിന്നും മുംബൈയിലേക്ക് വന്നുകൊണ്ടിരുന്ന ട്രെയിനിലാണ് സംഭവം. മീരറോഡിനും ദഹിസറിനും ഇടയിലാണ് വെടിവയ്പ്പ് നടന്നത്. 12956 നമ്പർ ട്രെയിന്റെ B5 കമ്പാർട്ട്മെന്റിലാണ് വെടിവെപ്പ് നടന്നത്.

ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ചോദ്യം ചെയ്തുവരികയാണ് പൊലീസ്. കസ്റ്റഡിയിലുള്ള ഇയാളുടെ കൈവശം കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വ്യക്തമായ വിവരങ്ങൾ ലഭ്യമാകൂ.