മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ്; മൂന്ന് സീറ്റുകളിൽ സൗഹൃദ പോരാട്ടത്തിന് നിർബന്ധിതരായി സി.പി.എം; ഒരു സീറ്റിൽ കോൺഗ്രസ്, എൻ.സി.പി പിന്തുണ

മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായിട്ടും നാല് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടും സി.പി എം നാല് സീറ്റുകളിൽ മൂന്നെണ്ണത്തിലും സൗഹൃദ പോരാട്ടമായിരിക്കും അഭിമുഖീകരിക്കുക. ഇത് പാർട്ടിക്കുള്ളിൽ ആശങ്കകൾ ഉയർത്തുന്നുണ്ട്.

സോളാപൂർ സെൻട്രലിൽ മുൻ എം‌.എൽ‌.എ നർസയ്യ ആദം, നാസിക് വെസ്റ്റിൽ ട്രേഡ് യൂണിയൻ നേതാവ് ഡോ. ഡി.ൽ കാരാദ്, നാസിക് ജില്ലയിലെ കൽ‌വാനിൽ(എസ്ടി) സിറ്റിംഗ് എം‌.എൽ‌.എ ജെ‌.പി ഗവിത്, , ദഹാനു (എസ്ടി) യിൽ ആദിവാസി നേതാവ് വിനോദ് നിക്കോൾ എന്നിവരാണ് സി.പി.എം സ്ഥാനാർത്ഥികൾ. നാല് സീറ്റുകളിൽ കോൺഗ്രസും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻ‌.സി‌.പി) മൂന്ന് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കും, ആ സീറ്റുകളിൽ സൗഹാർദ്ദപരമായ പോരാട്ടത്തിൽ ഏർപ്പെടാൻ ഇടതുപക്ഷം നിർബന്ധിതരായിരിക്കുകയാണ്. ഒരു സ്ഥാനാർത്ഥിയും സോളാപൂർ സീറ്റിൽ മുൻ മുഖ്യമന്ത്രി സുശിൽകുമാർ ഷിൻഡെയുടെ മകളും സിറ്റിംഗ് എം‌എൽ‌എയുമായാ പ്രീതിയാണ് സ്ഥാനാർത്ഥി. നാസിക് ജില്ലയിലെ രണ്ട് സീറ്റുകളും ഉപേക്ഷിക്കാൻ എൻ‌സി‌പി നേതൃത്വം വിമുഖത പ്രകടിപ്പിച്ചു. ബിജെപിയുടെ സീമ ഹൈർ ആണ് നാസിക് വെസ്റ്റിലെ സിറ്റിംഗ് എം.എൽ.എ ഇവിടെ അപൂർവ്വ ഹൈറിന്റെ സ്ഥാനാർത്ഥിത്വം എൻ‌.സി‌.പി പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ട്‌. കൽ‌വാനിലും എൻ‌.സി‌.പി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.

സി.പി.ഐ (എം) സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതിൽ പ്രതിപക്ഷം ഒന്നിക്കുന്ന ഏക സീറ്റ് ബി.ജെ.പിയുടെ പാസ്കൽ ധനാരെ സിറ്റിംഗ് എം.എൽ.എ ആയിട്ടുള്ള ദഹാനു ആണ്. ചൊവ്വാഴ്ച കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ, എൻ‌.സി‌.പി, ബഹുജൻ വികാസ് അഗാദി, കഷ്ത്കരി സംഘതാന എന്നീ കക്ഷികളുടെ സാന്നിദ്ധ്യത്തിൽ സി.പി.എം സ്ഥാനാർത്ഥി വിനോദ് നിക്കോൾ ദഹാനുവിൽ നാമനിർദേശം നൽകി. ദഹാനു തങ്ങളുടെ കോട്ടയാണ് എന്നും 2014- ൽ തോറ്റെങ്കിലും ഇത്തവണ സീറ്റ് നേടുമെന്നുമാണ് സി.പി.എം കരുതുന്നത്.