ആറുപേരുമായി പറക്കാൻ മടി; തന്ത്രപൂർവം യാത്രക്കാരെ പുറത്തിറക്കി ഇന്ഡിഗോ, ഗുരുതര ആരോപണം

ആറു യാത്രക്കാരുമായി സഞ്ചരിക്കാൻ മടിച്ച് തന്ത്രപരമായി യാത്രികരെ ഒഴിവാക്കിയ ഇന്ഡിഗോ വിമാന കമ്പനിയുടെ നടപടി വിവാദമാകുന്നു. വഞ്ചിക്കപ്പെട്ട 6 യാത്രക്കാർ ഗുരുതര ആരോപണവുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രായമായ യാത്രക്കാരടക്കം ആറ് യാത്രക്കാരാണ് ഞായറാഴ്ച രാത്രി ബെംഗളുരു വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇന്‍ഡിഗോ 6ഇ478 വിമാനത്തിലെ യാത്രക്കാരാണ ഗുരുതര ആരോപണവുമായി എത്തിയിട്ടുള്ളത്.

അമൃത്സറിൽ നിന്ന് ബെംഗളുരു വഴി ചെന്നൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ ആറ് യാത്രക്കാരാണ് വിമാനക്കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. യാത്രക്കാരെ തന്ത്രപരമായി വിമാനത്തിന് പുറത്തെത്തിച്ച് വഞ്ചിച്ചുവെന്നാണ് ആരോപണം. ളരെ കുറവ് ആളുകളുമായി യാത്ര പുറപ്പെടാനുള്ള മടി മൂലമാണ് ഇത്തരമൊരു ക്രൂരത വിമാന കമ്പനി ചെയ്തതെന്ന് യാത്രക്കാരുടെ വാദം.

ബെംഗളുരുവിലേക്കുള്ള യാത്രക്കാര് ഇറങ്ങിയതിന് പിന്നാലെ ചെന്നൈയിലേക്കായി വിമാനത്തിലുണ്ടായിരുന്നത് ആറ് യാത്രക്കാരായിരുന്നു. ഇവരെ വിമാനക്കമ്പനിയുടെ ഗ്രൌണ്ട് ഡ്യൂട്ടി ജീവനക്കാർ ചെന്നൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ ബോർഡിംഗ് പാസ് അടക്കം തയ്യാറാണ് എന്ന് വിശദമാക്കിയാണ് വിമാനത്തിൽ നിന്ന് വിമാനത്താവളത്തിലെത്തിക്കുന്നത്. എന്നാല്‍ നിലത്ത് എത്തിയപ്പോഴാണ് വളരെ കുറവ് ആളുകളുമായി യാത്ര ചെയ്യാതിരിക്കാനാണ് വിമാന കമ്പനി തന്ത്രം ഉപയോഗിച്ചത്.

രാത്രിയിൽ മറ്റ് വിമാനങ്ങള്‍ ഇല്ലാതെ വന്നതോടെ ഞായറാഴ്ച ഇവർക്ക് ബെംഗളുരുവിൽ താമസിക്കേണ്ടതായി വന്നു. താമസ സൗകര്യം ഒരുക്കാന്‍ പോലും വിമാനക്കമ്പനി തയ്യാറായില്ലെന്നാണ് ആരോപണം. എന്നാൽ ഒരുക്കിയിട്ടില്ലെന്ന ആരോപണം കമ്പനി നിഷേധിച്ചു.രണ്ട് യാത്രക്കാർക്ക് 13 കിലോമീറ്റർ അകലെയുള്ള ഒരു ഹോട്ടലില്‍ താമസം നൽകിയെന്നും മറ്റുള്ളവർ എയർപോർട്ടിലെ ലോഞ്ചില്‍ തന്നെ തുടരുവാന്‍ തീരുമാനിച്ചെന്നുമാണ് ഇന്‍ഡിഗോ അറിയിക്കുന്നത്. യാത്രക്കാർക്ക് തിങ്കളാഴ്ച വിവിധ വിമാനങ്ങളിലായി ടിക്കറ്റ് നൽകിയെന്നും കമ്പനി പറയുന്നു.