'രാഷ്ട്രീയത്തിനതീതമായി ദേശത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ട്, ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാനുള്ള സർവകക്ഷി പ്രതിനിധി സംഘം ദേശീയ ദൗത്യം'; കേന്ദ്രമന്ത്രി കിരൺ റിജിജു

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാൻ നിരവധി രാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി പ്രതിനിധി സംഘം ഒരു രാഷ്ട്രീയ ദൗത്യമല്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ഭീകരതയ്ക്കെതിരായ സന്ദേശവുമായി ഏഴ് പ്രതിനിധി സംഘങ്ങൾ മറ്റ് രാജ്യങ്ങൾ സന്ദർശിക്കുമെന്നും രാഷ്ട്രീയത്തിനതീതമായി ദേശത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ടാണെന്നും കിരൺ റിജിജു പറഞ്ഞു.

ഏറ്റവും പ്രധാനപ്പെട്ട സമയത്ത്, രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സൈനിക ആക്രമണമായ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാൻ നിരവധി രാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി പ്രതിനിധി സംഘം ഒരു രാഷ്ട്രീയ ദൗത്യമല്ല, മറിച്ച് രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒന്നാണ്.

ഇന്ത്യയുടെ ശബ്ദം ലോകത്തിന് മുന്നിൽ ഉയർത്തേണ്ടതിന്റെ ആവശ്യകത ഞങ്ങൾക്ക് തോന്നി. ഇത് ഒരു രാഷ്ട്രീയ ദൗത്യമല്ല, വിവിധ പാർട്ടികളിൽ നിന്നുള്ള നേതാക്കളുണ്ട്, പക്ഷേ അവർ ഇന്ത്യയുടെ പ്രതിനിധികളാണ്, ഇതൊരു ദേശീയ ദൗത്യമാണ്. രാഷ്ട്രീയ നേതാക്കൾക്ക് പുറമേ, പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളും വിശിഷ്ട നയതന്ത്രജ്ഞരും പ്രതിനിധികളിൽ ഉണ്ടായിരിക്കും. മെയ് 7 ന് പാകിസ്താൻ, പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകൾക്കെതിരെ സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അവർ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഞാൻ പറഞ്ഞതുപോലെ ഇത് ഒരു ദേശീയ ദൗത്യമാണ്. ഇതൊരു രാഷ്ട്രീയ ദൗത്യമല്ലാത്തതിനാൽ വ്യത്യസ്തമായ ഒരു ശബ്ദവും പ്രതീക്ഷിക്കുന്നില്ല. എല്ലാവരും ഇതിനെ (സർവകക്ഷി പ്രതിനിധി സംഘത്തിന്റെ ആശയം) അഭിനന്ദിച്ചു, ഇതൊരു നല്ല ശ്രമമാണെന്നും മന്ത്രി പറഞ്ഞു. സർവ്വകക്ഷി യോഗത്തിൽ, മിക്കവാറും എല്ലാ പാർട്ടികളും നമ്മുടെ കാഴ്ചപ്പാട് ശക്തമായി അവതരിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. സർക്കാർ എടുക്കുന്ന ഏത് തീരുമാനത്തിലും അവർ അതിനൊപ്പം നിൽക്കുമെന്ന് എല്ലാ പാർട്ടികളുടെയും നേതാക്കൾ പറഞ്ഞു. സർക്കാരിനെ പിന്തുണയ്ക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞുവെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.