വീഡിയോ: ഡൽഹിയിൽ ആം ആദ്മി പ്രവർത്തകനെ മർദ്ദിച്ച്‌ കോൺഗ്രസിന്റെ അൽക ലാംബ

കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ ആം ആദ്മി എം‌എൽ‌എയുമായ അൽക ലാംബ ഒരു ആം ആദ്മി പാർട്ടി പ്രവർത്തകനെ പോളിംഗ് ബൂത്തിൽ വെച്ച് മർദ്ദിച്ചു.

ശനിയാഴ്ച മജ്നു കാ തിലയിലെ പോളിംഗ് ബൂത്തിന് മുന്നിൽ ആം ആദ്മി പാർട്ടി പ്രവർത്തകനെ അൽക ലാംബ ആക്രമിച്ചപ്പോൾ സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ അൽക പരാതി ഉന്നയിച്ചപ്പോൾ ഇടപെട്ടു. അൽക ആം ആദ്മി പ്രവർത്തകനെ അടിക്കാൻ കൈ ഓങ്ങിയെങ്കിലും ദേഹത്ത് കൊണ്ടില്ല.

ആം ആദ്മി പ്രവർത്തകൻ അലയുടെ മകനെതിരെ പരാമർശം നടത്തിയതിനാലാണ് അൽക അടിക്കാൻ ഓങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ.

ചാന്ദ്‌നി ചൗക്ക് എം‌എൽ‌എയായ അൽക ലാംബ, ആം ആദ്മി പാർട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായുള്ള അഭിപ്രായവ്യത്യാസത്തിനും പരസ്യമായ തർക്കത്തിനും ശേഷം പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ ശേഷം ചാന്ദ്‌നി ചൗ ക്കിൽ നിന്ന് ഇത്തവണ ഡൽഹി തിരഞ്ഞെടുപ്പിൽ മത്സരിച്ചു.

ശനിയാഴ്ച രാവിലെ ടാഗോർ ഗാർഡൻ എക്സ്റ്റൻഷനിൽ പോളിംഗ് ബൂത്ത് നമ്പർ 161 ൽ ചാന്ദ്‌നി ചൗ ക്ക് നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി അൽക ലംബ വോട്ട് രേഖപ്പെടുത്തി. ആം ആദ്മി പാർട്ടിയിലെ പ്രഹ്ലാദ് സിംഗ് സാഹ്നി, ബിജെപിയുടെ സുമൻ ഗുപ്ത എന്നിവർക്കെതിരെയാണ് അൽക ലാംബ മത്സരിക്കുന്നത്.

പോളിംഗ് ബൂത്തിന് മുന്നിൽ അൽക ലംബയും ആം ആദ്മി പ്രവർത്തകനും തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു. അൽക ലാംബ ഉടൻ തന്നെ എഫ്‌ഐ‌ആർ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ നിലവിളിക്കുകയും കരയുകയും ചെയ്തു.