അഫ്​ഗാനിൽ കുടുങ്ങിയ 168 പേരെക്കൂടി ഒഴിപ്പിച്ചു; വിമാനം ഡൽഹയിലേക്ക് തിരിച്ചു

അഫ്​ഗാനിസ്ഥാനിൽ കുടുങ്ങിയ 168 ഇന്ത്യക്കാരെയും കൂടി ഒഴിപ്പിച്ചു. ഇവരെയും വഹിച്ചുള്ള വ്യോമസേനാ വിമാനം പുറപ്പെട്ടുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കാബൂളിൽ നിന്ന് രാവിലെ തിരിച്ച സി-17 വിമാനം ​ഗാസിയാബാദിലെ വ്യമസേനാ താവളത്തിലിറങ്ങും. അതേസമയം, കാബൂളിൽ നിന്ന് 220 ഇന്ത്യൻ പൗരന്മാരുമായുള്ള രണ്ട് വിമാനങ്ങൾ ഡൽഹിയിലെത്തി.

ദോഹ വഴി 136 പേരും തജികിസ്താൻ വഴി 87 പേരുമാണ് തിരികെയെത്തിയത്. തിരിച്ചെത്തിയ വിമാനത്തിൽ രണ്ട് നേപ്പാൾ പൗരന്മാരും ഉൾപ്പെടുന്നു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നടത്തിയ ചർച്ചയിലാണ് അമേരിക്കയുടെ നിയന്ത്രണത്തിലുള്ള കാബൂൾ വിമാനത്താവളത്തിൽ നിന്ന് പറക്കാൻ വ്യോമസേന വിമാനത്തിന് അനുമതി ലഭിച്ചത്.

ഇന്നലെ താലിബാൻ തടഞ്ഞ് പരിശോധിച്ച 150 പേരെകൂടി ഇന്ന് ഇന്ത്യയിലെയ്ക്ക് കൊണ്ടുവരും. ഇതിനായുള്ള വിമാനവു ഇപ്പോൾ കാബൂളിൽ എത്തിയിട്ടുണ്ട്.