ഏതാണു സാറേ കൊച്ചിയിലെ പ്രമുഖ സ്ഥാപനം; പോത്തീസ് സൂപ്പർമാർക്കറ്റിന്റെ പേര് പറയാതെ കളക്ടർ, വിമർശനവുമായി സോഷ്യൽ മീഡിയ

കോവിഡ് പ്രോട്ടോകോളിൽ ഒന്നുപോലും പാലിക്കാതത്തിന്റെ പേരിൽ എറണാകുളം പോത്തീസ് സൂപ്പർമാർക്കറ്റിന് എതിരെ നടപടി. ജില്ലയിലെ 1000 അതിഥി സംസ്ഥാന തൊഴിലാളികളുടെ വാക്സീൻ ചെലവ് വഹിക്കാൻ പോത്തീസിന് എറണാകുളം ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

എന്നാൽ പോത്തീസിന്റെ പേര് പറയാൻ മടിച്ച കളക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പിനെതിരെ വിമർശനവുമായി നിരവധി പേർ രം​ഗത്തെത്തി. കോവിഡ് പ്രോട്ടോകോളിൽ ഒന്നുപോലും കൊച്ചിയിലെ ഒരു പ്രമുഖ സൂപ്പർമാർക്കറ്റ് പാലിച്ചില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു- എന്നാണ് കളക്ടറുടെ ഔദ്യോ​ഗിക പേജിലെ അറിയിപ്പിൽ പറയുന്നത്.

 

ഇതോടെ നിരവധി പേർ വിമർശനവുമായി രം​ഗത്തെത്തി. “ഏതാണ് സാർ ഈ സൂപ്പർമാർക്കറ്റ്? നിയമലംഘനം നടത്തിയ സ്ഥാപനത്തിന്റെ പേരു പറയാൻ ജില്ലാ എക്സിക്യുട്ടീവ് മജിസ്ടൃട്ട് പോലും ഭയക്കുന്ന സ്ഥാപനം?”

“നിങ്ങൾ ഒരു കലക്റ്റർ ആണ് എന്നതെങ്കിലും ഓർമ്മ ഉണ്ടാവണം. പ്രമുഖ സൂപ്പർ മാർക്കറ്റു പോലും. ജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകേണ്ട സർക്കാർ ഉദ്യോഗസ്ഥർ പോലും ഇങ്ങനെ ആവരുത്. കഷ്ടമെന്ന് മാത്രം പറയുന്നു”- തുടങ്ങി നിരവധി പേർ ചോദ്യങ്ങളുമായി രം​ഗത്തെത്തി.

 

Read more