'കേരളത്തില്‍ വി.ഡി സതീശനെയും വി.ഡി സവര്‍ക്കറേയും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതി'

കേരളത്തില്‍ വി.ഡി സതീശനെയും വി ഡി സവര്‍ക്കറേയും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് എഐവൈഎഫ് ജനറല്‍ സെക്രട്ടറി ടി.ടി ജിസ്മോന്‍. പ്രതിപക്ഷനേതാവ് ശക്തികളോട് കൂട്ടുകൂടുന്നുവെന്നാരോപിച്ച് പറവൂരിലെ എംഎല്‍എ ഓഫീസിലേക്ക് എഐവൈഎഫ് നടത്തി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസുമായി കൂട്ടുകൂടുന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കേരളത്തോട് മാപ്പ് പറയണം. ആര്‍.വി ബാബുവിന്റെ ആരോപണങ്ങള്‍ക്ക് എതിരെ എന്ത് കൊണ്ട് സതീശന്‍ നിയമ നടപടി സ്വീകരിക്കുന്നില്ല? സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെയ്ക്കണംമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും സംഘപരിവാറും തമ്മിലുള്ള പോര് മുറുകിയിരുന്നു. സതീശനെതിരെ ആരോപണവുമായി ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവാണ് രംഗത്തെത്തിയത്. വി.ഡി സതീശന്‍ ആര്‍എസ്എസിനോട് വോട്ട് ചോദിച്ചുവെന്നാണ് ആരോപണം.