ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. വിഷയത്തില്‍ അടിയന്തരമായി നടപടി വേണമെന്ന് പറഞ്ഞ ജോണ്‍ ബ്രിട്ടാസ് വിഷയത്തിൽ ബിജെപി നിലപാട് പറയണമെന്നും പറഞ്ഞു. പ്രവർത്തകർ അരമനകൾ തോറും കേക്കുമായി കയറിയിറങ്ങുന്നുവെന്നും മാതാവിന് സ്വർണ്ണ കിരീടം നൽകുന്നുവെന്നും പറഞ്ഞ ജോണ്‍ ബ്രിട്ടാസ് ഇവരുടെ ഉള്ളിലിരുപ്പാണ് ഇപ്പോൾ പുറത്തുവന്നതെന്നും കൂട്ടിച്ചേർത്തു.
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സിബിസിഐക്ക് എന്ത് സഹായവും നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ ജോണ്‍ ബ്രിട്ടാസ് ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ക്രൈസ്തവർക്കെതിരായ അക്രമ പരമ്പരയിലെ ഒരു കണ്ണി മാത്രം എന്നും കൂട്ടിച്ചേർത്തു.
കന്യാസ്ത്രീയുടെ കുടുംബവുമായി സംസാരിച്ചെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. പൊലീസ് അക്രമകാരികളുടെ പക്ഷം പിടിച്ചു. ഒരു രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളാണ് നിഷേധിക്കപ്പെട്ടത്. രേഖകൾ മുഴുവൻ നൽകിയെന്നും താണു കേണപേക്ഷിച്ചുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. അറസ്റ്റുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.