കൊളംബിയ മെക്സിക്കോ പോലെ കേരളം ആകാൻ അധിക സമയം ഇല്ല

കേരളം കുറ്റകൃത്യങ്ങളുടെയും ലഹരി മരുന്നിന്റെയും തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് എഴുത്തുകാരനായ റെജിമോൻ കുട്ടപ്പൻ. 90 കളിൽ ഡ്രഗ് ഡോണുകൾ ആയ പാബ്ലോ എസ്കോബാറും എൽ ചാപ്പയും അഴിഞ്ഞാടിയ കൊളംബിയ മെക്സിക്കോ പോലെ കേരളം ആകാൻ അധിക സമയം ഇല്ല. ഒന്നും ചെയ്യാൻ പറ്റാതെ ഇരുന്ന അന്നത്തെ അവിടത്തെ പ്രസിഡന്റുമാരുടെ അവസ്ഥയാണ് ഇവിടത്തെ മുഖ്യമന്ത്രി പിണറായി വിജയനും എന്ന് റെജിമോൻ കുട്ടപ്പൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

കേരളം ക്രൈം ആൻഡ് ഡ്രഗ് കാപിറ്റൽ ആയി മാറികൊണ്ടിരിക്കുകയാണ്.

90 കളിൽ ഡ്രഗ് ഡോണുകൾ ആയ പാബ്ലോ എസ്കോബാറും എൽ ചാപ്പയും അഴിഞ്ഞാടിയ കൊളംബിയ മെക്സിക്കോ പോലെ കേരളം ആകാൻ അധിക സമയം ഇല്ല.

ഒന്നും ചെയ്യാൻ പറ്റാതെ ഇരുന്ന അന്നത്തെ അവിടത്തെ പ്രസിഡന്റുമാരുടെ അവസ്ഥയാണ് ഇവിടത്തെ മുഖ്യമന്ത്രി പിണറായി വിജയനും.

കേരളത്തിൽ

1) 2016 മുതൽ 2021 30 രാഷ്ട്രീയ കൊലപാതകങ്ങൾ.

2) 2016 മുതൽ 2021 വരെ എല്ലാ വർഷവും ഏകേദശം 300 കൊലപാതകങ്ങൾ ഉണ്ടാകുന്നുണ്ട്.

3) 2016 മുതൽ 2021 വരെ എല്ലാ വർഷവും ഏകേദശം 500 കൊലപാതക ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്.

4) 2016 മുതൽ 2021 വരെ എല്ലാ വർഷവും ഏകേദശം 2000 റേപ് ഉണ്ടാകുന്നുണ്ട്.

5) 2016 മുതൽ 2021 വരെ എല്ലാ വർഷവും കുട്ടികൾക്കെതിരെ ഏകേദശം 3500 അക്രമം ഉണ്ടാകുന്നുണ്ട്.

6) 2016 മുതൽ 2021 വരെ എല്ലാ വർഷവും സ്ത്രീകൾക്കെതിരെ ഏകേദശം 13000 അക്രമം ഉണ്ടാകുന്നുണ്ട്.

7) 2016 മുതൽ 2021 വരെ എല്ലാ വർഷവും ദളിതർക്കെതിരെ ഏകേദശം 1000 അക്രമം ഉണ്ടാകുന്നുണ്ട്.

കേരളത്തിൽ മയക്കു മരുന്ന് പിടിച്ചത്

1) 2018 ഇൽ 1300 കിലോ

2) 2019 ഇൽ 2500 കിലോ

3) 2020 ഇൽ 3060 കിലോ

ഇത്രയും പിടിച്ചെങ്കിൽ എത്ര പിടിക്കാതെ പോയി കാണും.
വെൽക്കം ടു നാർക്കോസ്‌ കേരള !!!